
ശബരി റെയിൽപാതയ്ക്ക് വീണ്ടും ജീവൻ; പ്രതീക്ഷയോടെ കോട്ടയം ജില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരുമേലി ∙ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തതിൽ പ്രതീക്ഷ അർപ്പിച്ച് കോട്ടയം ജില്ല. കല്ലിട്ടു തിരിച്ച സ്ഥലങ്ങളിലുള്ളവർക്കും പദ്ധതി നടപ്പാകുമെന്ന പ്രഖ്യാപനത്തിൽ ആശ്വാസം.
കോട്ടയം ജില്ലയിൽ ശബരി റെയിൽപാതയുടെ സ്ഥിതി
∙ കല്ലിട്ട് തിരിച്ചത് 6 കിലോമീറ്റർ. രാമപുരം റെയിൽവേ സ്റ്റേഷൻ വരെ.
∙ പിഴക് വരെ റവന്യു– റെയിൽവേ സംയുക്ത സർവേ നടത്തി കല്ലിട്ട് തിരിച്ച് സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
∙ സ്ഥലമേറ്റെടുപ്പ് ഓഫിസ് ആരംഭിച്ചെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു.
∙ രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രം നടത്തി.
∙ 5 റെയിൽവേ സ്റ്റേഷനുകൾ രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിങ്ങനെ 5 സ്റ്റേഷനുകളാണ് ജില്ലയിൽ ശബരി പാതയ്ക്കായി നിർദേശിച്ചിരിക്കുന്നത്.
∙ കൂടുതൽ നഷ്ടപരിഹാരത്തിന് അർഹർ 2013ലെ പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ച് സാമൂഹിക ആഘാത പഠനം നടത്തി ഹിയറിങ് നടത്തി മാത്രമേ സ്ഥലമെടുപ്പ് സാധിക്കൂ.
പുതിയ സ്ഥലമെടുപ്പ് നിയമം അനുസരിച്ചു മൂന്നിരട്ടി വരെ സ്ഥല വില ലഭിക്കാൻ ഉടമസ്ഥൻ അർഹരാണ്.
വിമാനത്താവളം, റെയിൽവേ; പ്രതീക്ഷയ്ക്ക് ആകാശപ്പൊക്കം
ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് ഒപ്പം അങ്കമാലി – ശബരി റെയിൽവേ പദ്ധതിയും കൂടി യാഥാർഥ്യമായാൽ തുറക്കുന്നത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വികസനത്തിന്റെ പുതിയ വാതായനങ്ങൾ. വിമാനത്താവള പദ്ധതി പുരോഗമിക്കുന്നു. റെയിൽപാത കൂടി വന്നാൽ കാർഷിക വസ്തുക്കളുടെയും നാണ്യ വിളകളുടെയും കയറ്റുമതിക്ക് അടക്കം നേട്ടമാണ്.