എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വീണ്ടും വെട്ടിലായി സി.പി.എം. പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തിരുന്നതായും എന്നാല്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും മാനേജര്‍ പറഞ്ഞു. പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണെന്നും ഹിലാല്‍ ബാബു വിശദമാക്കി. നിഖിലിന് എതിരെ കോളേജ് മാനേജ്മെന്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വ്യാജ ഡിഗ്രിയില്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ് കോളേജും സര്‍വ്വകലാശാലയും. കേരള സര്‍വ്വകലാശാല കലിംഗ സര്‍വ്വകലാശാലക്ക് മെയില്‍ അയച്ചിട്ടുണ്ട്. നിഖില്‍ ഹാജരാക്കിയ മുഴുവന്‍ രേഖകളുടെ പകര്‍പ്പും കൈമാറി. നിജസ്ഥിതി അറിയിക്കണമെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു.
നിഖില്‍ തോമസിനെതിരെ പരാതി നല്കാന് നടപടി തുടങ്ങിയിരിക്കുകയാണ് കലിംഗ സര്‍വകലാശാല. നിഖിലിന്റെ വിലാസം അടക്കം രേഖകള്‍ സര്‍വകലാശാല ലീഗല്‍ സെല്‍ ശേഖരിക്കുന്നുണ്ട്. കേരളത്തില്‍ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇന്നലെ കലിംഗ സര്‍വ്വകലാശാല രംഗത്ത് വന്നിരുന്നു. നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിംഗ സര്‍വ്വകാലാശാലയുടെ വെളിപ്പെടുത്തല്‍.
ഈ അവസരത്തില്‍ നിഖില്‍ തോമസ് പാര്‍ട്ടിയോട് നടത്തിയത് കൊടും ചതിയെന്ന് പറഞ്ഞ് തടിയൂരാന്‍ നോക്കുകയാണ് സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും നിഖിലിനെ ബോധപൂര്‍വ്വം പാര്ട്ടിക്കാര് സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും നിഖില്‍ പാര്‍ട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അരവിന്ദാക്ഷന് വ്യക്തമാക്കി.
The post സി.പി.എം പ്രതിക്കൂട്ടില്‍, നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തെന്ന് എംഎസ്എം കോളേജ് മാനേജര്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]