
വ്യാപാരിയായ യുവതിക്കു നേരെ ആസിഡ് ആക്രമണം; പിന്നാലെ പ്രതിയുടെ ആത്മഹത്യ: നടുക്കത്തിൽ കമ്പല്ലൂർ ഗ്രാമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കമ്പല്ലൂർ ∙ വ്യാപാരിയായ വനിതയ്ക്കുനേരെ ആസിഡ് ആക്രമണം നടത്തിയശേഷം പ്രതി ആത്മഹത്യ സംഭവം കമ്പല്ലൂർ ഗ്രാമത്തെ നടുക്കി. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കമ്പല്ലൂർ സ്കൂളിനു സമീപത്തെ സഞ്ജന സ്റ്റോർസ് ഉടമയായ കെ.ജി.ബിന്ദുവിന്റെ (47) നേർക്കാണ് പ്രതിയും നാട്ടുകാരനുമായ രതീഷ് ആസിഡ് ഒഴിച്ചത്. തുടർന്നാണ് പ്രതി രതീഷ് (39) സമീപ ഗ്രാമമായ കൊല്ലാടയിലെത്തി ആത്മഹത്യ ചെയ്തത്.
ഇരുചക്ര വാഹനത്തിൽ രാവിലെ ടൗണിലെത്തിയ രതീഷ്, വാഹനം റോഡരികിൽ നിർത്തിയിട്ടശേഷം കെട്ടിടത്തിന് പിന്നിലൂടെയാണ് ബിന്ദുവിന്റെ കടയിലേക്കെത്തിയത്. തുടർന്നാണ് കയ്യിൽ കരുതിയ ആസിഡ് കടയ്ക്കുള്ളിലുണ്ടായിരുന്ന ബിന്ദുവിന്റെ ശരീരത്തിലേക്ക് ഒഴിച്ചത്. ബിന്ദുവിനെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റ ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തന്നെ സ്ഥിരമായി ശല്യപ്പെടുത്തുന്നുവെന്ന് ബിന്ദു പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണമെന്നു സംശയിക്കുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചിറ്റാരിക്കാൽ പൊലീസ് പ്രതിയെ തിരയുന്നതിനിടയിലാണ് രതീഷിനെ കൊല്ലാടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയുടെ സമീപത്തുതന്നെ പ്രതി കൊണ്ടുവന്ന ആസിഡ് പാത്രവും കണ്ടെത്തി. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കാസർകോട്ട് നിന്നുള്ള ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് ജീവനൊടുക്കി
കമ്പല്ലൂർ ∙ ശല്യപ്പെടുത്തുന്നതായി പൊലീസിൽ പരാതിപ്പെട്ട യുവതിക്കുനേരെ ആസിഡ് ഒഴിച്ച യുവാവ് ജീവനൊടുക്കി. ഇന്നലെ രാവിലെ പത്തരയോടെയാണ് കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ സഞ്ജന സ്റ്റോഴ്സ് ഉടമ കെ.ജി.ബിന്ദുവിനു (47) നേരെ ആക്രമണമുണ്ടായത്. പിന്നീട് പതിനൊന്നരയോടെ കമ്പല്ലൂരിലെ എം.വി.രതീഷിനെ (39) കൊല്ലാടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയ രതീഷ് വാഹനം റോഡരികിൽ നിർത്തിയശേഷം കടയിലെത്തി ബിന്ദുവിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബിന്ദുവിനെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റ ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിന്ദു പരാതി നൽകിയതിന്റെ പ്രതികാരമാണ് അക്രമം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. ചിറ്റാരിക്കാൽ പൊലീസ് പ്രതിയെ തിരയുന്നതിനിടയിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പല്ലൂരിലെ പരേതനായ രാഘവന്റെയും എം.വി.തമ്പായിയുടെയും മകനാണ്. സഹോദരങ്ങൾ: പ്രിയ, ലത.എം.വി.രതീഷിന്റെ മൃതദേഹം ഇന്നു രാവിലെ കമ്പല്ലൂരിലെ വീട്ടിലെത്തിക്കും. തുടർന്ന് 12 മണിക്ക് കടുമേനി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.