
ലഖ്നൗ: പാസ് മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍. കൈക്കൂലി വാങ്ങി വിദ്യാര്‍ഥികളെ പരീക്ഷ നടക്കുമ്പോള്‍ ഇവര്‍ കോപ്പിയടിക്കാന്‍ സഹായിക്കുകയായിരുന്നു. ഗാസിയാബാദ് ജില്ലയില്‍ 10, 12 ക്ലാസ് പരീക്ഷകളിലാണ് വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പലിനെ കൂടാതെ ഒരു അധ്യാപകന്, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും സംഭവത്തില്‍ പിടിയിലായി.
ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെയും മറ്റ് സ്കൂള്‍ ജീവനക്കാരെയും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാസ് മാര്‍ക്ക് നല്‍കുന്നതിനായി 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. യുപി ബോര്‍ഡിന്റെ 12ാം ക്ലാസ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെയാണ് സംഭവം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളില്‍ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. ഫിസിക്സ് പരീക്ഷയ്ക്കിടെയാണ് പ്രതികള്‍ വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ചത്. സംഭവത്തില്‍ മൂന്ന് കുട്ടികളും കസ്റ്റഡിയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]