
ഹൈദരാബാദ്: മുസ്ലിം വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്കൂളിനെതിരെ കേസെടുത്തു. 10ാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥിനികളോടാണ് പ്രിൻസിപ്പലും അധ്യാപികയും ഹിജാബ് ധരിച്ച് ക്ലാസിൽ വരരുതെന്ന് ആവശ്യപ്പെട്ടത്. ഹയാത്ത്നഗറിലെ സീ സ്കൂൾ മാനേജ്മെൻറാണ് പ്രതിക്കൂട്ടിലായത്.
ജൂൺ 12നാണ് സ്കൂളിൽ ക്ലാസുകൾ തുടങ്ങിയത്. അന്നുമുതൽ ജൂൺ22 വരെ മുസ്ലിം സമുദായത്തിൽ നിന്നുള്ള രണ്ട് വിദ്യാർഥിനികളും ഹിജാബ് ധരിച്ചാണ് സ്കൂളിലെത്തിയിരുന്നത്. പ്രിൻസിപ്പലും അധ്യാപികയും ഹിജാബ് ധരിച്ച് ക്ലാസിൽ വരരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഇരുവരുടെയും പരാതിയിലുള്ളത്. വിദ്യാർഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി ഹയാത്ത് നഗർ പോലീസ് അറിയിച്ചു.
പ്രിൻസിപ്പൽ പൂർണിമ ശ്രീവാസ്തവക്കും അധ്യാപിക മാധുരി കവിതക്കുമെതിരെ 153എ, 295, 292 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]