
ഇസ്ലാമാബാദ് ∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി
മോചനത്തിനായുള്ള പ്രക്ഷോഭത്തിൽ മക്കൾ സുലൈമാനും കാസിമും പങ്കെടുത്താൽ കർശന നടപടി നേരിടേണ്ടി വരുമെന്നു ഭരണകക്ഷിയായ
മുസ്ലിം ലീഗ് (നവാസ്) നേതാക്കളുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) നേതാവിന്റെ മോചനത്തിനു പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
മക്കളെ ഫോണിൽപോലും പിതാവുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും പാക്കിസ്ഥാനിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന സ്ഥിതിയാണെന്നും ഇമ്രാന്റെ മുൻ ഭാര്യ ജെമിമ ഗോൾഡ്സ്മിത്ത് ആരോപിച്ചു.
പ്രതിഷേധത്തിനായി മക്കൾ പാക്കിസ്ഥാനിൽ എത്തുമെന്ന് ഇമ്രാന്റെ സഹോദരി അലീമ ഖാൻ അറിയിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]