
സ്വന്തം ലേഖിക
കോഴിക്കോട്: ആശങ്കകള്‍ ബാക്കിയാക്കി കടലിലും കായലിലും പുഴകളിലുമെല്ലാമായി ജലയാനങ്ങളിലെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
ചെറിയൊരു അശ്രദ്ധ കൊണ്ടോ അവഗണനകള്‍ കൊണ്ടോ ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ വലിയൊരു ദുരന്തമായി പര്യവസാനിക്കുന്ന കാഴ്ച കേരളം കാണാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടോളമായി. 1924 ജനുവരി 14ന് ആലപ്പുഴയിലെ പല്ലനയില്‍ നടന്ന ബോട്ടപകടമായിരുന്നു ഇതില്‍ പ്രധാനപ്പെട്ട ജലദുരന്തങ്ങളില്‍ ആദ്യത്തെത്.
മഹാകവി കുമാരനാശാനടക്കം 24 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത് കേരളത്തെയൊന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ മലപ്പുറത്തും ബോട്ട് ദുരന്തം.
കേരളത്തില്‍ നടന്ന മൂന്ന് ബോട്ടപകടങ്ങളെ പ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടന്നിരുന്നു. കുമരകം ബോട്ട് ദുരന്തം ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷനും തേക്കടി ദുരന്തം ജസ്റ്റിസ് ഇ മൈതീന്‍ കുഞ്ഞ് കമ്മിഷനും തട്ടേക്കാട് ദുരന്തം പരീതുപിള്ള കമ്മിഷനും അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ കാണിച്ച അനാസ്ഥയാണ് വീണ്ടും ജലദുരന്തങ്ങളിലേയ്ക്ക് നാടിനെ തള്ളിവിടാന്‍ കാരണം. ഇത് തന്നെയാണ് തൂവല്‍ തീരവും ചര്‍ച്ചയാക്കുന്നത്.
പാതിരാമണലില്‍ നിന്നും കഷ്ടിച്ച് നാല് കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ കുമരകത്തിന്. 2002 ജൂലൈ 27ന് ഇവിടെ ഉണ്ടായ ദുരന്തത്തില്‍ 29 ജീവനുകളാണ് നഷ്ടമായത്. മുഹമ്മയില്‍ നിന്നും കുമരകത്തേയ്ക്ക് പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ53 നമ്പര്ബോട്ട് കായലിലെ മണല്‍തിട്ടയില്‍ ഇടിച്ചായിരുന്നു അപകടം. പിഎസ്സി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് പരീക്ഷ എഴുതാന്‍ കോട്ടയത്തേയ്ക്ക് പോയ മുഹമ്മ സ്വദേശികളായ ഉദ്യോഗാര്‍ത്ഥികളായിരുന്നു മരിച്ചവരില്‍ ഏറെയും. ഇതില്‍ 15 സ്ത്രീകളും 9 മാസം പ്രായമായ ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടും.
അപകടത്തില്‍പ്പെട്ടതില്‍ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന ബോട്ടുകളുമായിരുന്നു. കുമരകം ദുരന്തമുണ്ടാക്കിയ ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല.
യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ലൈഫ് ജാക്കറ്റുകളോ ബോയകളോ അഗ്നിശമന സാമഗ്രികളോ ഉണ്ടായിരുന്നില്ല. ബോട്ടിന് താങ്ങാവുന്നതിലപ്പുറം യാത്രക്കാര്‍ കയറിയതും ദുരന്തങ്ങള്‍ക്ക് കാരണമായി. ഇതു തന്നെയാണ് മലപ്പുറത്തെ താനൂരിലും സംഭവിച്ചത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]