ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്: പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു
തൃശൂർ ∙ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസ് നീക്കം.
കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രതി സുകാന്തിനൊപ്പം മാതാപിതാക്കൾ ഒളിവിലായിരുന്നു എന്നാണ് വിവരം.
Also Read
ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്കു തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. ഉദ്യോഗസ്ഥ മരിച്ചതിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോവുകയായിരുന്നു.
Also Read
യുവതിയെ ഗർഭഛിദ്രത്തിനു വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിവാഹിതരെന്നു തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയ്യാറാക്കിയത്. ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് യുവതി ഗർഭഛിദ്രം നടത്തിയത്.
ഇതിനു ശേഷം സുകാന്ത് വിവാഹത്തിൽനിന്നു പിന്മാറുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് യുവതിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

