ബെംഗളൂരു∙ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അലന്ദ് മണ്ഡലത്തിൽ
നിന്ന് വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്ന ആരോപണം ഉയർന്നതോടെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർണാടക സർക്കാർ. തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നും വോട്ടുകൊള്ള നടത്തുന്നവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സഹായിക്കുകയാണ് എന്ന ലോക്സഭ പ്രതിപക്ഷ നേതാവ്
യുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
256 പോളിങ് സ്റ്റേഷനുകളിലായി 6,670 വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ആരോപിച്ച അലന്ദ് എംഎൽഎ ബി ആർ പാട്ടീൽ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ 6,018 വോട്ടർമാരെ നീക്കം ചെയ്യുന്നതിനായി അപേക്ഷകൾ സമർപ്പിച്ചിരുന്നതായും, അതിൽ 24 എണ്ണം മാത്രമേ സാധുതയുള്ളതും നിയമപരമായി നടപടി സ്വീകരിച്ചിട്ടുള്ളതെന്നും സർക്കാർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
ബാക്കിയുള്ള 5,994 അപേക്ഷകൾ വോട്ടർമാരുടെ അറിവില്ലാതെ, വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സമർപ്പിച്ചതാണെന്നും ആരോപണം ഉയർന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട
എല്ലാ കേസുകളുടെ ചുമതലയും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]