തൃശൂർ ∙ നൈറ്റ് ലൈഫ് മുതൽ സംരംഭകത്വം വരെ…ക്യാംപസ് സ്വപ്നങ്ങൾ ആശയങ്ങളാക്കി മാറ്റി തൃശൂർ വികസന സെമിനാർ ‘റൗണ്ട് ആൻഡ് എറൗണ്ടി’ന്റെ രണ്ടാം ഘട്ടം. ഒരു നാടിന്റെ വികസനം തീരുമാനിക്കേണ്ടത് ഭരണാധികാരികൾ മാത്രമല്ല, ജനങ്ങൾ ഉൾപ്പെടുന്ന സമൂഹം കൂടി ആയിരിക്കണം എന്ന് വിളിച്ചുപറയുന്നതായിരുന്നു വിദ്യാർഥികളുടെ ആശയങ്ങളിൽ പലതും.
ഡോൺ ബോസ്കോയിലെടും വിമല കോളജിലെയും വിദ്യാർഥികളാണ് 2030ൽ തൃശൂർ എങ്ങനെയാവണമെന്ന സ്വപ്നങ്ങൾ പങ്കുവച്ചത്.
തൃശൂർ വികസനക്കുതിപ്പിന് ശക്തി പകരുന്ന ആശയ സംവാദ പരമ്പരയ്ക്ക് വേദിയൊരുക്കിയത് മനോരമ ഓൺലൈനും മലയാള മനോരമ ദിനപത്രവും ജോയാലുക്കാസും ചേർന്നാണ്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാനുള്ള അവസരം വിദ്യാർഥികൾക്ക് വേണമെന്നതായിരുന്നു പ്രധാന ആവശ്യം. അതിനായി കോളജ് സമയം ക്രമീകരിക്കണം.
വിദേശത്ത് കുട്ടികളെല്ലാം പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. ആ സംസ്കാരം ഇവിടെയും വളരണം. എഐ മുതൽ ഫാഷൻ ടെക്നോളജിയുടെ സാധ്യതകൾ പരിചയപ്പെടുത്താനുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ ഉണ്ടാകണം.
ഐടിയിൽ കൂടുതൽ ജോലി സാധ്യതകൾ വരണം.
നൈറ്റ് ലൈഫും ജെൻസികളുടെ ക്യാംപസ് സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നു. കൊച്ചിയും തിരുവനന്തപുരവും പോലെ തൃശൂരും ഐടി ഹബ് ആയി മാറണം.
യുവതലമുറയ്ക്ക് നാട് വിട്ടുപോകാൻ താൽപര്യം ഇല്ല. ധനസമ്പാദനത്തിനു വേണ്ടിയാണ് പലരും മറ്റുനാടുകളിൽ ചേക്കേറുന്നത്.
ബുദ്ധിമുട്ടേറിയ വഴികളിലൂടെ സഞ്ചരിച്ചും സംരംഭങ്ങൾ തുടങ്ങാൻ തയാറാണ് യുവലോകം. അതിന്റെ നേട്ടവും കോട്ടവുമെല്ലാം സ്വയം ഏറ്റെടുക്കാനും കുട്ടികൾ തയാറാണ്.
കേരളപ്പിറവി ദിനത്തിൽ ഒരാഴ്ച നീളുന്ന സാംസ്കാരിക പരിപാടി സംഘടിപ്പിക്കണമെന്നതായിരുന്നു മറ്റൊരാവശ്യം.
ജനങ്ങൾക്ക് സന്തോഷത്തോടെ ഒത്തുകൂടാനുള്ള വേദിയായി ഇൗ സാംസ്കാരികോത്സവം മാറണം. ഭക്ഷണത്തിന്റെ തനതു തൃശൂർ രുചി ഇത്തരം മേളകളിലൂടെ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം എല്ലാ വിദ്യാർഥികളും ഒരുപോലെ പങ്കുവച്ചു.
രാത്രി 8 മണി കഴിഞ്ഞാൽ വിജനമാകുന്ന നെഹ്റു പാർക്കിന് വരുംവർഷങ്ങളിൽ പുതിയ മുഖം നൽകണം.
മികച്ച ഗതാഗതസൗകര്യങ്ങൾ മുതൽ ഭിക്ഷാടനരഹിത തൃശൂർ വരെ സെമിനാറിൽ ചർച്ചയായി. ബസ് സ്റ്റോപ്പുകളിൽ ഇ ടോയ്ലറ്റ് വരണം.
ശക്തൻ നഗറിലെ ഒഴിഞ്ഞു കിടക്കുന്ന ശീതീകരിച്ച ആകാശപ്പാതയിൽ ചെറിയ കടകൾ ഉൾപ്പെടെ വന്നാൽ വ്യവസായവും വിനോദവും ഒരുമിച്ച് വളരും. ചെറുകിട സംരംഭകർ ഉണ്ടാകും.
പുത്തൂർ സൂ വികസിപ്പിച്ച് വൻതാര മോഡൽ ആക്കി മാർക്കറ്റ് ചെയ്യണം. ഡോൺ ബോസ്കോ പ്രിൻസിപ്പൽ ഡോ.ഫാ.ജിമ്മി ജോസ്, വിമല കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.എ.മാലിനി എന്നിവർ ആശയ സംവാദ പരമ്പരയ്ക്ക് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

