
രാമപുരം∙ കർക്കിടകം ഒന്നിന് രാമപുരം നാലമ്പല തീർഥാടനത്തിന് തുടക്കമായി. രാവിലെ വിവിധ ജില്ലകളിൽനിന്ന് രാമപുരത്തെത്തിയ തീർത്ഥാടകർക്ക് ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.
വിവിധ ജില്ലകളിൽ നിന്നെത്തിയ കെഎസ്ആർടിസി ഡ്രൈവർമാരെ മാലയിട്ട് അദ്ദേഹം സ്വീകരിച്ചു. രാമപുരത്തെ നാലമ്പലങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച തന്റെ പിതാവ് കെ.എം മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു രാമപുരം നാലമ്പല സർക്യൂട്ട് എന്ന് ജോസ് കെ മാണി പറഞ്ഞു.
രാമപുരത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ ഭരതസ്വാമി ക്ഷേത്രത്തിന് പുതിയ ഹൈമാക്സ് ലൈറ്റും അനുവദിച്ചു. രാമപുരത്ത് 65 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് കെഎം മാണിയുടെ ഭരണകാലത്ത് നേതൃത്വം നൽകിയതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
രാമപുരത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പിലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീ ശത്രുഖന സ്വാമി ക്ഷേത്രത്തിലും രാവിലെ മുതൽ തന്നെ തീർഥാടക തിരക്ക് അനുഭവപ്പെട്ടിരുന്നു. രാമപുരത്തെ നാലമ്പലങ്ങളിൽ തീർഥാടകർ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]