അമൃതപുരി (കൊല്ലം) ∙ മാതാ അമൃതാനന്ദമയിയുടെ 72–ാം പിറന്നാളിന്റെ ആഘോഷ പ്രഭയിൽ അമൃതപുരി. സംസ്ഥാന സർക്കാർ മാതാ അമൃതാനന്ദമയിയെ ആദരിച്ചു.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിൽ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിലാണ് മന്ത്രി സജി ചെറിയാൻ അമ്മയെ ആദരിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്തു മാതാ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷ വേളയിലാണ് സംസ്ഥാന സർക്കാരിന്റെ ആദരം.
മുഖ്യമന്ത്രിയുടെ ആശംസയും ആദരവും അറിയിക്കുന്നതായി സജി ചെറിയാൻ പറഞ്ഞു.
മലയാളത്തിന്റെ ശബ്ദം ലോകത്തിന് മുന്നിൽ മുഴങ്ങിക്കേട്ട നിമിഷം അമൃതവർഷം –72ന്റെ വേദിയിൽ പുനരവതരിപ്പിച്ചു.
ലോകത്തിന്റെ പരിഛേദമായി അമൃതപുരി മാറിയെന്ന് സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു. മധുര മലയാളത്തെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച അമ്മയുടെ വാക്കുകൾ ഉൾക്കൊണ്ട
സ്നേഹവും സാഹോദര്യവും നിലനിർത്തി ജീവിക്കാൻ എല്ലാവരും തയാറാകണമെന്ന് ഉമ തോമസ് എംഎൽഎയും പറഞ്ഞു. .
“മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നിൽ തെളിയിക്കാൻ മാതാ അമൃതാനന്ദമയിക്ക് കഴിഞ്ഞു.
കേരളത്തിലെ സംസ്കാരിക മൂല്യങ്ങളാണ് മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവർക്കുള്ള സന്ദേശമാണ് അമ്മ നൽകിയത്.
ഇതു കേവലം ഒരു ആദരമല്ല ഇതൊരു സാംസ്കാരികമായ ഉണർവാണ്.”
മന്ത്രി സജി ചെറിയാൻ
മലയാള ഭാഷയ്ക്ക് രൂപവും ഭാവവും നൽകിയവരെ ആദരിക്കുന്നതായും ഈ പുരസ്കാരം മലയാള ഭാഷയ്ക്ക് സമർപ്പിക്കുന്നു എന്നും മറുപടി പ്രസംഗത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ, ഐജി ലക്ഷ്മൺ ഗുഗുലോത്ത്, കേരള ലോ അക്കാദമി ഡയറക്ടർ അഡ്വ.
നാഗരാജ നാരായണൻ, നടൻ ദേവൻ, ഷാജൻ സ്കറിയ എന്നിവർ ഹാരാർപ്പണം ചെയ്തു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമിനി സുവിദ്യാമൃത പ്രാണ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ഭജനയും ദർശനവും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]