
സ്വകാര്യ പുരയിടത്തിൽ താമസിപ്പിക്കുന്നതിന് നായ്ക്കളെ തൃപ്പൂണിത്തുറയിൽ നിന്നു കിണറ്റിൻകരയിലെത്തിച്ചു; പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്നിക്കോട്∙ എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നു കിണറ്റിൻകരയിലെത്തിച്ച തെരുവുനായ്ക്കളെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടക്കി അയച്ചു. രാവിലെ 10നു ലോറിയിലെത്തിച്ച െതരുവുനായ്ക്കളെ കിണറ്റിൻകരയിലെ സ്വകാര്യ പുരയിടത്തിൽ താമസിപ്പിക്കുന്നതിന് എത്തിച്ചുവെന്നാണ് കൊണ്ട് വന്നവർ പറഞ്ഞത്. അനുമതിയില്ലാതെ നായ്ക്കളെ പാർപ്പിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് നാട്ടുകാർ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. മേലില പഞ്ചായത്തിന്റെ അനുമതി നൽകിയിട്ടില്ലെന്ന് പ്രസിഡന്റ് പറഞ്ഞതോടെ പ്രതിഷേധം കടുപ്പിച്ച നാട്ടുകാർ ലോറിക്കു മുന്നിൽ പ്രതിഷേധിച്ചു.
ഇതിനിടയിൽ കുറെയധികം നായ്ക്കളെ ലോറിയിൽ നിന്നു പുറത്തിറക്കിയിരുന്നു. ഇവയെ തിരികെ കയറ്റി മുഴുവൻ നായ്ക്കളെയും തിരികെ കൊണ്ടു പോകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രതിഷേധം കടുത്തതോടെ സംഘാടകർ നായ്ക്കളെ തിരികെ കയറ്റി കൊണ്ടു പോയി. നൂറോളം നായ്ക്കൾ ലോറിയിൽ ഉണ്ടായിരുന്നെന്നാണ് കണക്കാക്കുന്നത്.തെരുവു നായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ നിയാ ഫൈസലിന്റെ മരണത്തിന്റെ ദു:ഖം മാറുന്നതിന് മുൻപേ , ഇത്രയധികം തെരുവു നായ്ക്കളെ ഇവിടെയെത്തിച്ചതാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകാൻ കാരണം. പൊലീസും പഞ്ചായത്ത് അധികൃതരും നാട്ടുകാരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. നായ്ക്കളെ താമസിപ്പിക്കാമെന്നേറ്റ പ്രദേശവാസിയുമായും പ്രദേശവാസികൾ വാക്കേറ്റത്തിലേർപ്പെട്ടു.