കൊല്ലം ∙ തീരദേശ മേഖലയുടെ വികസനവും വിനോദ സഞ്ചാരത്തിലെ കുതിപ്പും ലക്ഷ്യമിട്ട് 8 വർഷം മുൻപു പ്രഖ്യാപിച്ച തീരദേശ ഹൈവേക്ക് അതിരടയാള കുറ്റി സ്ഥാപിക്കുന്നതു പോലും പൂർത്തിയാക്കാനായില്ല. ഇട്ട
കുറ്റികൾ മിക്കയിടത്തും പിഴുതു മാറ്റി. അലൈൻമെന്റ് പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല.
കടലെടുത്തതു പോലെ മാഞ്ഞു പോയ പദ്ധതി നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊടി തട്ടിയെടുക്കുമോ? തെക്കു–വടക്ക് നീളുന്ന വെസ്റ്റ്–കോസ്റ്റ് ജലപാത പോലെ, തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കിലോമീറ്റർ ആണ് കടലോത്തുകൂടി കടന്നു പോകുന്ന ഹൈവേയുടെ നീളം. ജില്ലയിൽ പരവൂർ കാപ്പിൽ മുതൽ കരുനാഗപ്പള്ളി അഴീക്കൽ പണിക്കർകടവ് വരെ 41 കീലോ മീറ്റർ ദൂരം.
ദേശീയപാതയിലൂടെ കടന്നു പോകുന്നത് ഒഴികെയാണ് ഈ ദൂരം.
പരവൂർ തെക്കുംഭാഗം, മണിയൻകുളം പാലം, പൊഴിക്കര, താന്നി, കൊല്ലം ബീച്ച്, തങ്കശ്ശേരി വഴി ശക്തികുളങ്ങരയിൽ എത്തി അവിടെ നിന്നു ദേശീയപാതയിലൂടെ ഇടപ്പള്ളിക്കോട്ടയിലും അവിടെ നിന്നു അഴീക്കൽ എത്തുന്നതാണ് പാത. 14 മീറ്റർ വീതിയിൽ പാത വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.
9 മീറ്റർ വീതിയിൽ റോഡ്. നടപ്പാതയും സൈക്കിൾ പാതയും ഉൾപ്പെട്ടിട്ടുണ്ട്.
ഇതിനായി 139.59 ഏക്കർ ഭൂമി ജില്ലയിൽ ഏറ്റെടുക്കേണ്ടി വരുമെന്നായിരുന്നു വിലയിരുത്തൽ.
മൂന്നു റീച്ച്
ജില്ലയിൽ മൂന്നു റീച്ച് ആയി തിരിച്ചു പാത നിർമിക്കാനാണ് ലക്ഷ്യമിട്ടത്. നീണ്ടകര മുതൽ ഇടപ്പള്ളിക്കോട്ട
വരെ ദേശീയപാത –66 വഴിയാണ് കടന്നു പോകുന്നത്. 1. ജില്ലാ അതിർത്തിയായ പരവൂർ കാപ്പിൽ മുതൽ തങ്കശ്ശേരി വരെ– 17 കിലോമീറ്റർ. 2.
തങ്കശ്ശേരി മുതൽ നീണ്ടകര വരെ –7.18 കിലോമീറ്റർ. 3.
ഇടപ്പള്ളിക്കോട്ട മുതൽ അഴീക്കൽ പണിക്കർകടവ് വരെ 16.50 കിലോമീറ്റർ. ഒന്നാമത്തെ റീച്ചിൽ 62.61 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു പദ്ധതി.
തങ്കശ്ശേരി മുതൽ നീണ്ടകര വരെയുള്ള രണ്ടാമത്തെ റീച്ചിൽ 20 ഏക്കറും ഇടപ്പള്ളിക്കോട്ട മുതൽ പണിക്കർകടവ് വരെ 56.98 ഏക്കർ ഭൂമിയും ഏറ്റെടുക്കേണ്ടി വരും.
കല്ല് ഇട്ടില്ല
മൂന്നാമത്തെ റീച്ചിൽ ഒരു കല്ലു പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
അലൈൻമെന്റ് സംബന്ധിച്ചു ധാരണ ആകാത്തത് ആണ് കാരണം. ഇടപ്പള്ളിക്കോട്ട
വരെ ദേശീയപാതയിലൂടെ കടന്നു പോകുന്നത് ഒഴിവാക്കി കെഎംഎംഎല്ലിന്റെ പിൻവശത്തു കൂടി പാത നിർമിക്കണം എന്നാണ് ആവശ്യം. എംഎൽഎമാരായ സി.ആർ.മഹേഷ്, ഡോ.സുജിത്ത് വിജയൻ പിള്ള എന്നിവർ ഈ ആവശ്യമായി രംഗത്തെത്തി.
എന്നാൽ തീരദേശത്തു കൂടി പാത കടന്നു പോകുന്നതിന് കെഎംഎംഎൽ ഭൂമി വിട്ടു നൽകേണ്ടി വരും. അവർ വിമുഖത കാണിക്കുകയാണ്.
പ്രശ്നം പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഇതു കാരണം അലൈൻമെന്റ് പൂർത്തിയാക്കാനോ കല്ലിടാനോ കഴിയുന്നില്ല.
കല്ലിട്ടു; അലൈൻമെന്റ് മാറും
ഒന്നാമത്തെ റീച്ചിൽ കല്ലിടൽ പൂർത്തിയായെങ്കിലും അലൈൻമെന്റ് മാറ്റുന്നതു സംബന്ധിച്ച നിർദേശത്തിൽ തീരുമാനം എടുത്തില്ല.
അലൈൻമെന്റിൽ മാറ്റം വരുത്തി വേഗം രേഖകൾ സമർപ്പിക്കാൻ നിർമാണ ചുമതലയുളള കേരള റോഡ് ഫണ്ട് ബോർഡിനെ (കെആർഎഫ്ബി) കഴിഞ്ഞ വർഷം ഏപ്രിൽ 26ന് അറിയിച്ചതാണ്. പിന്നീട് 2 തവണ ഇതു സംബന്ധിച്ചു ഓർമപ്പെടുത്തി കത്തു നൽകുകയും ചെയ്തു.
ഇതുവരെ അതു നടപ്പായില്ല. രൂപരേഖ മാറുമ്പോൾ ദൂരം കുറയും.
റീച്ചിൽ മിക്കയിടത്തും കല്ലുകൾ ഇപ്പോൾ കാണാനേയില്ല. അവ പിഴുതുമാറ്റി.
റീച്ച് രണ്ട് പൂർത്തിയായില്ല
റീച്ച് രണ്ടിന്റെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.
എതിർപ്പുണ്ടായ സ്ഥലങ്ങളിൽ ഒഴികെ കല്ലിട്ടു. ശക്തികുളങ്ങര മേഖലയിലാണു കല്ലിടൽ അവശേഷിക്കുന്നത്.
സാമൂഹിക ആഘാത പഠനത്തിന് 2024 നവംബർ 11ന് അസാധാരണ ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഹിയറിങ് നടത്തി 2025 ഏപ്രിൽ 15നു കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്നു വിദഗ്ധ സമിതി രൂപീകരിച്ചു.
ഇവരും റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഈ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചെങ്കിലും സർവേ നടപടികൾ ആരംഭിച്ചില്ല.
കല്ലുകൾ ഇല്ലാത്തിടത്ത് കല്ലുകൾ സ്ഥാപിക്കുന്നതിനും മാഞ്ഞുപോയ നമ്പറുകൾ രേഖപ്പെടുത്തുകയും ചെയ്തെങ്കിൽ മാത്രമേ സർവേ നടപടികൾ കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയൂ എന്ന് കാണിച്ചു കലക്ടറെയും കേരള റോഡ് ഫണ്ട് ബോർഡിനെയും അറിയിച്ചിട്ടുണ്ട്.
പുനരധിവാസം
വീട് നഷ്ടമാകുന്നവർക്ക് പുനരധിവാസം ഉൾപ്പെടെയാണ് പ്രഖ്യാപിച്ചത്. നഷ്ടപരിഹാരം വാങ്ങാൻ താൽപര്യമില്ലാത്തവരെ ഭൂമി കണ്ടെത്തി വീടു നിർമിച്ചു നൽകി പുനരധിവസിപ്പിക്കാൻ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.
തീരദേശ വികസന കോർപറേഷനാണ് പുനരധിവാസ ചുമതല നൽകിയത്.ദേശത്തോടു ചേർന്ന പുനരധിവസിപ്പിക്കാൻ ആയിരുന്നു ലക്ഷ്യം. കേരളം സ്വപ്നം കണ്ട, അധികൃതർ വലിയ വാഗ്ദാനങ്ങൾ നൽകിയ പദ്ധതി, കുറ്റി കുഴിച്ചിട്ട
ഇടത്തു നിൽക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

