
ഫോർട്ട്കൊച്ചി സൗത്ത് ബീച്ചിൽ ചെങ്കൽ കെട്ട് കണ്ടെത്തി; ഇമ്മാനുവേൽ കോട്ടയുടെ അവശിഷ്ടമെന്നു വിദഗ്ധർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫോർട്ട്കൊച്ചി ∙ ഇമ്മാനുവേൽ കോട്ടയുടെ അവശിഷ്ടം എന്ന് കരുതപ്പെടുന്ന ഭാഗങ്ങൾ സൗത്ത് ബീച്ചിൽ കണ്ടെത്തി. നാലാമത്തെ പുലിമുട്ടിന് കീഴെയാണ് കടൽ ക്ഷോഭം മൂലം മണ്ണ് നീങ്ങിയപ്പോൾ ചെങ്കൽ കെട്ട് കാണപ്പെട്ടത്. മൂന്നാം പുലിമുട്ടിന് സമീപം ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെങ്കൽ കെട്ട് കണ്ടെങ്കിലും അത് വീണ്ടും മണ്ണ് വന്ന് മൂടി. കൊച്ചി സർവകലാശാല മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വിഭാഗം അസി.പ്രഫസർ ഡോ.ആർ.ടി. രതീഷ് കുമാർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
നാലാമത്തെ പുലിമുട്ടിന് സമീപത്ത് നിന്ന് കോട്ട മതിലിന്റെ ഭാഗം പഠനത്തിനായി അദ്ദേഹം ശേഖരിച്ചു. കോട്ട മതിലിന്റെ ഭാഗം തന്നെയാണ് ഇവിടെ കാണപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിർമാണം നടന്ന കാലഘട്ടം, നിർമിതിക്ക് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ തുടങ്ങിയവ സംബന്ധിച്ച് തുടർപഠനത്തിനായി വീണ്ടും ഫോർട്ട്കൊച്ചി സന്ദർശിക്കും.
നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ, എറണാകുളം ജില്ലാ പൈതൃക മ്യൂസിയം ചാർജ് ഓഫിസർ ക്ലിൻസി ഫ്രാൻസിസ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.കമാലക്കടവിൽ വാട്ടർ മെട്രോ ജെട്ടിയുടെ നിർമാണത്തിനായി കുഴിയെടുത്തപ്പോൾ ലഭിച്ച ശിലാ വസ്തുക്കളെക്കുറിച്ച് പഠനം നടത്തിയത് ഡോ.ആർ.ടി.രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.