തുറവൂർ∙ കാന നിർമാണത്തിനിടെ ജപ്പാൻ ശുദ്ധജലപദ്ധതിയുടെ പ്രധാനപൈപ്പിനു പൊട്ടൽ. കരാർ ഏറ്റെടുക്കാൻ ആളെക്കിട്ടാതായതോടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൊട്ടിയകുഴലിന്റെ അറ്റകുറ്റപ്പണി തുടങ്ങാനായില്ല.
കഴിഞ്ഞദിവസം വൈകിട്ട് ദേശീയപാതയിൽ എൻസിസി റോഡിനു സമീപമാണ് പൈപ്പ് പൊട്ടിയത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ പൊട്ടിയാൽ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ചെലവ് വഹിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എന്നാൽ 5 മാസത്തിനു മുൻപ് കോടംതുരുത്തിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയ ഇനത്തിൽ കരാറുകാരനു പണം നൽകാനുണ്ട്.
ദേശീയപാത അതോറിറ്റിയുടെ നിലപാട് മൂലം പണം ലഭിക്കാതെ വന്നതോടെ എൻസിസി റോഡിനു സമീപം പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താൻ കരാറുകാരൻ വിസമ്മതിക്കുകയായിരുന്നെന്നാണ് സൂചന.
കുഴൽ പൊട്ടിയതിനെത്തുടർന്ന് 27വരെ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് ജലഅതോറിറ്റി അറിയിച്ചെങ്കിലും പമ്പിങ് തുടരുന്നുണ്ട്. കുഴലിലുണ്ടായത് ചെറിയ ചോർച്ചയാണ്.
അറ്റകുറ്റപ്പണി നടത്താൻ തങ്ങൾ തയാറല്ലെന്നും അത് ദേശീയപാത അതോറിറ്റിയുടെ ചുമതലയാണെന്നും പറഞ്ഞ് ജലഅതോറിറ്റി കയ്യൊഴിയുമ്പോൾ ആയിരക്കണക്കിനു ലീറ്റർ വെള്ളം പാഴാകുകയാണ്.
ദേശീയപാതയുടെ നിർമാണം നടക്കുന്നയിടങ്ങളിൽ ജല അതോറിറ്റിയുടെയും ദേശീയപാത അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തതാണ് അടിക്കടി പൈപ്പ് പൊട്ടാൻ കാരണമെന്ന് ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]