ആണവകേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ഇറാൻ തിരിച്ചടിക്ക് മുതിർന്നാൽ അത് സാമ്പത്തികരംഗത്ത് ഇന്ത്യയ്ക്കും വലിയ ആഘാതമാകും. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഇറക്കുമതിക്ക് ഇന്ത്യ നിലവിൽ 40 ശതമാനത്തിന് മാത്രമാണ് മധ്യേഷ്യയെ ആശ്രയിക്കുന്നത്. 40% റഷ്യയിൽ നിന്നും ബാക്കി യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിൽ‌ നിന്നുമാണ്.

ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽപിജി, എൽഎൻജി, സിഎൻജി തുടങ്ങിയവയുടെ വില കൂടാനും അത് അവശ്യവസ്തുക്കളുടെ വില, ഗതാഗതച്ചെലവ്, കമ്പനികളുടെ പ്രവർത്തനച്ചെലവ് തുടങ്ങിയവ കുതിക്കാനും വഴിയൊരുക്കും. ഇറാനിൽ ‘ട്രംപ്’ ബോംബ്! എണ്ണ വില 100 ഡോളറിലേക്ക്?

അതേസമയം, ഇന്ത്യ എൽപിജി ഇറക്കുമതിക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് പശ്ചിമേഷ്യയെയാണ്. വീട്ടാവശ്യത്തിനുള്ള മൊത്തം എൽപിജിയിൽ മൂന്നിൽ രണ്ടും എത്തുന്നത് പശ്ചിമേഷ്യയിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതായത്, പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ തിരിച്ചടിയാവുക ഇന്ത്യൻ കുടുംബങ്ങൾക്കായിരിക്കും. എൽപിജി, ഇന്ധനവില വർധന, അവശ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവ കുടുംബ ബജറ്റിന്റെ താളംതെറ്റിക്കും.

കേരളവും എൽപിജിയും

എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിൽ ഒരുകോടിയിലേറെ എൽപിജി ഉപയോക്താക്കളുണ്ട്. ഇതിൽ 95 ലക്ഷത്തോളവും സജീവ ഉപയോക്താക്കൾ. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രമുള്ളത് മൂന്നുലക്ഷത്തിലധികം ഉപയോക്താക്കൾ. ഈ മാസം ഒന്നിന് എണ്ണക്കമ്പനികൾ എൽപിജി വില വെട്ടിക്കുറച്ചെങ്കിലും വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നവർക്ക് പ്രയോജനമുണ്ടായിരുന്നില്ല –

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Iran-US Conflict Could Push LPG, Petrol & Diesel Prices Higher Across India