യുഎസിനെ വരിഞ്ഞുമുറുക്കി നിർമിതബുദ്ധിപ്പേടി കൂടുതൽ കനക്കുന്നു. പഴയ ‘ഡോട്ട്.കോം’ ബബിളിനെ ഓർമിപ്പിച്ച് നിർമിത ബുദ്ധി കുമിള (എഐ ബബിൾ) ആശങ്ക പടർത്തുന്നതിനിടെ തുടർച്ചയായി നിലംപൊത്തുകയാണ് ഓഹരി വിപണി.
ടെക് കമ്പനികളുടെ ഓഹരികൾ ഇന്നലെയും നേരിട്ടത് കൂട്ടത്തകർച്ച.
ലോകത്തെ ഏറ്റവും വമ്പൻ എഐ അധിഷ്ഠിത കമ്പനിയായ എൻവിഡിയയുടെ ജൂലൈ-സെപ്റ്റംബർ പാദ പ്രവർത്തനഫലം ഇന്നു പുറത്തുവരാനിരിക്കേ, നിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂടിയതും വിപണിക്ക് തിരിച്ചടിയായി. എൻവിഡിയ നിരാശപ്പെടുത്തിയാൽ ഓഹരി വിപണിയെ കാത്തിരിക്കുന്നത് കൂടുതൽ ആഘാതമായിരിക്കും.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ അവറേജ് 1.07% അഥവാ 499 പോയിന്റ് ഇടിഞ്ഞു.
എസ് ആൻഡ് പി500 സൂചിക 0.83%, ടെക് കമ്പനികൾക്ക് പ്രാമുഖ്യമുള്ള നാസ്ഡാക് കോംപസിറ്റ് 1.21% എന്നിങ്ങനെ നഷ്ടത്തിലായി. തുടർച്ചയായ നാലാം ദിവസമാണ് എസ് ആൻഡ് 500ന്റെ വീഴ്ച.
എഐ പേടി ക്രിപ്റ്റോകറൻസികളിലും വിൽപനസമ്മർദത്തിന്റെ ആഘാതം വിതച്ചു. ഒരുവേള 90,000 ഡോളറിലേക്ക് കൂപ്പുകുത്തിയ ബിറ്റ്കോയിൻ പക്ഷേ 92,000ലേക്ക് കരകയറി.
ഏപ്രിലിന് ശേഷം ആദ്യമായാണ് ബിറ്റ്കോയിൻ 90,000ലേക്ക് ഇടിയുന്നത്. ക്രിപ്റ്റോകളിലാകെയുണ്ടായ ആഘാതത്തിൽ കൊഴിഞ്ഞുപോയത് ഏകദേശം 1.2 ലക്ഷം കോടി ഡോളർ.
ഏതാണ് 106 ലക്ഷം കോടി രൂപ.
ടെക് ഓഹരികളിൽ കൂട്ടത്തകർച്ച
യുഎസ് വിപണിയിൽ എൻവിഡിയ ഓഹരി 3%, ആമസോൺ 4%, മൈക്രോസോഫ്റ്റ് 3% എന്നിങ്ങനെ നഷ്ടം നേരിട്ടു. എൻവിഡിയ നവംബറില് ഇതുവരെ ഇടിഞ്ഞത് 10 ശതമാനത്തിലധികമാണ്.
എഐ സ്റ്റാർട്ടപ്പ് കമ്പനിയായ ആന്ത്രോപ്പിക്കിൽ മൈക്രോസോഫ്റ്റ്, എൻവിഡിയ എന്നിവ 15 ബില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കുകയും ഡേറ്റ സെന്ററുകൾ സ്ഥാപിക്കാൻ ആന്ത്രോപ്പിക് 50 ബില്യൻ ഡോളർ ചെലവിടുമെന്ന് അറിയിക്കുകയും ചെയ്തിട്ടും ഓഹരി വിപണിയെ കരകയറ്റാനായില്ല.
എന്തുകൊണ്ടാണ് യുഎസിൽ എഐ പേടി ആഞ്ഞടിക്കുന്നതെന്ന്
. യുഎസിൽ ആശങ്ക ശക്തമാണെന്ന് വ്യക്തമാക്കി ഫ്യൂച്ചേഴ്സ് വിപണികളും താഴ്ന്നു.
ഡൗ ജോൺസ് 0.1%, എസ് ആൻഡ് പി ഫ്യൂച്ചേഴ്സ് 0.2%, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.3% എന്നിങ്ങനെ നഷ്ടമാണ് നേരിട്ടത്.
സ്വർണത്തിന് നല്ല കാലമോ?
യുഎസിൽ അടിസ്ഥാന പിലശനിരക്ക് താഴാനുള്ള സാധ്യത മങ്ങിയതും ഷട്ട്ഡൗൺ കാലത്ത് ട്രംപ് ഭരണകൂടം പുറത്തുവിടാതിരുന്ന തൊഴിൽക്കണക്കുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്നതും ‘ടെൻഷൻ’ കൂട്ടുകയാണ്. ഓഹരി വിപണിയിൽ നിന്ന് വിറ്റൊഴിയൽ മനോഭാവവുമായി മാറിനിൽക്കാൻ ഈ സാഹചര്യങ്ങൾ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
നിക്ഷേപകർ ഓഹരി, ക്രിപ്റ്റോ എന്നിവകളിൽനിന്ന് ശ്രദ്ധമാറ്റി ഗോൾഡ് ഇടിഎഫ് പോലുള്ള ‘സുരക്ഷിത നിക്ഷേപ’ങ്ങളിലേക്ക് ശ്രദ്ധമാറ്റിത്തുടങ്ങിയിട്ടുണ്ട്.
ഇന്നലെ ഔൺസിന് 4,000 ഡോളറിനടുത്തായിരുന്ന രാജ്യാന്തര സ്വർണവില നിലവിൽ 4,063ലേക്ക് ഉയർന്നു. കേരളത്തിലും വില കൂടാൻ ഇതിടയാക്കിയേക്കാം.
ഏഷ്യയിൽ സമ്മിശ്രക്കാറ്റ്; ജപ്പാനുമേൽ ചൈനാരോഷം
അമേരിക്കൻ വിപണിയിൽ നിന്നുള്ള ആശങ്കക്കാറ്റ് ആഞ്ഞടിക്കുന്നുണ്ടെങ്കിലും ഏഷ്യൻ വിപണികൾ സമ്മിശ്രമാണ്.
.
ഒരുവേള 0.36% താഴ്ന്ന സൂചിക പിന്നീട് 0.6% ഉയർന്നു. ചൈനീസ്, ഹോങ്കോങ് സൂചികകളും നേരിയ നേട്ടത്തിലായി.
യൂറോപ്യൻ സൂചികകൾ 1.75% വരെ ഇടിഞ്ഞു.
നേട്ടത്തിലേറാൻ ഇന്ത്യൻ വിപണി
വിദേശ സൂചികകളുടെ സമ്മിശ്ര പ്രകടനം ഇന്ത്യയിലും അലയടിക്കുന്നുണ്ട്. രാവിലെ ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലും നഷ്ടത്തിലുമായി ആടിയുലഞ്ഞു.
രാവിലെ 7.21 പ്രകാരമുള്ള വ്യാപാരം അനുസരിച്ച് നേട്ടം 4 പോയിന്റ് മാത്രം. സെൻസെക്സും നിഫ്റ്റിയും ഇന്ന് സമ്മർദത്തിലായേക്കാം.
എങ്കിലും, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷകൾ നേട്ടത്തിലേറാനാകുമെന്ന ആത്മവിശ്വാസം പകരുന്നുണ്ട്.
∙ സെൻസെക്സ് ഇന്നലെ 277 പോയിന്റ് താഴ്ന്ന് (-0.33%) 84,673ലും നിഫ്റ്റി 103.40 പോയിന്റ് (-0.40%) നഷ്ടവുമായി 25,910ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
∙ രൂപ ഇന്നലെ ഒരു പൈസ താഴ്ന്ന് ഡോളറിനെതിരെയുള്ളത് 88.60ൽ.
∙ ഇൻഫോസിസിന്റെ 18,000 കോടി രൂപയുടെ ഓഹരി ബൈബാക്കിന് നാളെ തുടക്കമാകുമെന്നത് ഇൻഫോസിസ് ഓഹരികളുടെ ഇന്നത്തെ പ്രകടനത്തെ സ്വാധീനിച്ചേക്കും. നവംബർ 26 വരെയാണ് ബൈബാക്ക്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

