മൊറോക്കോയിൽനിന്നുള്ള വൻ അഭയാർഥി പ്രവാഹം സ്പെയിനിന് കനത്ത പ്രതിസന്ധിയാകുന്നു. സ്പെയിനിന്റെ അധീനതയിലുള്ള അതിർത്തിപ്രദേശമായ സെവൂത്തയിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ 41 കുടിയേറ്റക്കാർ മരിച്ചതായി സെവൂത്ത പ്രാദേശിക ഭരണകൂടത്തിന്റെ പ്രസിഡന്റ് ഹ്വാൻ ജീസസ് വിവാസ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,000 പേരെങ്കിലും സെവൂത്തയിലേക്ക് കടന്നിട്ടുണ്ടെന്നും വിവാസ് മാധ്യമങ്ങളോടു വ്യക്തമാക്കി. സാഹചര്യം അതീവ ഗുരുതരമായതിനെത്തുടർന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിഷയത്തിൽ അടിയന്തരമായി ഇടപെടൽ നടത്തിയിട്ടുണ്ട്.
മൊറോക്കോയുടെ വടക്കായി സ്പെയിനിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സെവൂത്തയിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അഭയാർഥി പ്രവാഹം ആരംഭിച്ചത്. കുടിയേറ്റക്കാരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.
മരിച്ച 41 പേരിൽ ഏതാനും പേർ മുങ്ങിമരിച്ചതാണെന്നും മറ്റുള്ളവർ മൊറോക്കോ ചെക്ക് പോയിന്റിനു സമീപമുള്ള തരാജൽ അതിർത്തിയിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചതാണെന്നും സിവിൽ ഗാർഡ് ഓഫിസേഴ്സ് എന്ന സംഘടനയുടെ പ്രതിനിധിയായ റാഷിദ് സ്ബിഹി വ്യക്തമാക്കി. അതേസമയം, മനുഷ്യക്കടത്ത് സംഘങ്ങളാണ് സെവൂത്തയിലേക്കുള്ള ഈ വലിയ തോതിലുള്ള അഭയാർഥി പ്രവാഹത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആരോപിച്ചു.
“ഒട്ടേറെ യുവാക്കളെ കബളിപ്പിച്ചു കൊണ്ടുവരുകയാണ്. അവസാനം അവരെല്ലാം കടലിലോ സെവൂത്തയിലോ മരിക്കുന്നു.”– സാഞ്ചസ് വ്യക്തമാക്കി.
എന്നാൽ, അഭയാർഥികളിൽ പകുതിയോളവും മൊറോക്കോയിലേക്ക് തിരികെപ്പോയെന്ന് സ്പെയിൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതിനിടയിൽ, സെവൂത്തയിലേക്കുള്ള അഭയാർഥി പ്രവാഹം വലിയ നയതന്ത്ര തർക്കങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്.
സ്പെയിനിനെ ഷെങ്കൻ കരാറിൽനിന്ന് പുറത്താക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സ്പെയിൻ പൂർണ്ണ പരാജയമാണെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

