വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എഎ റഹീം എംപി രംഗത്തെത്തി.
ജെൻസിയോട് കള്ളത്തരം കാണിക്കാൻ നിൽക്കരുതെന്നും അവർ ചുവന്ന കരങ്ങളോടെ തൂക്കുമെന്നും എഎ റഹീം പറഞ്ഞു. “പൂക്കി മുഖ്യമന്ത്രി എന്നാണല്ലോ അദ്ദേഹം സ്വയം ഇട്ടിരിക്കുന്ന പേര്.
യഥാർഥ വിവരങ്ങൾ പുറത്തുവന്നപ്പോൾ പൂക്കി മുഖ്യമന്ത്രി എന്നതിൽ അക്ഷരം മാറ്റിയാണ് കമന്റുകൾ വരുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൊള്ളയും നിരുത്തരവാദപരവുമാണെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രം കേരളത്തിനെതിരായ കേന്ദ്രനീക്കങ്ങളുടെ അതേ രൂപരേഖയാണെന്നും എഎ റഹീം വിമർശിച്ചു. ധവളപത്രത്തിലെ പ്രഖ്യാപനങ്ങൾ പൊതുമേഖലയെ തകർക്കുന്നവയാണെന്നും, പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കമുണ്ടായാൽ ശക്തമായ യുവജനപ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളം ആർജിച്ചെടുത്ത നേട്ടങ്ങളെ അപായപ്പെടുത്താനും വളർച്ച മുരടിപ്പിക്കാനുമുള്ള കാര്യങ്ങളാണ് ധവളപത്രത്തിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മേഖലകളെയും സ്വകാര്യവത്കരിക്കുകയും കരാർവത്കരിക്കുകയും ചെയ്യുന്ന കേന്ദ്രനയങ്ങളുടെ തനിയാവർത്തനമാണ് സംസ്ഥാനത്തും കാണുന്നതെന്ന് എഎ റഹീം പറഞ്ഞു. “മുഖ്യമന്ത്രി സതീശനിൽ നരസിംഹറാവുവിനേയും നരേന്ദ്രമോദിയേയും ഇന്ന് കണ്ടു.
ആശങ്കയുണ്ടാക്കുന്നുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

