രാജപുരം ∙ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. 5 ഡോക്ടർമാരെ നിയമിച്ചതോടെ രാത്രി ഒപി പുനരാരംഭിച്ചു.
നിലവിൽ ഡോക്ടർമാരുടെ എണ്ണം പത്തായി. നീറ്റ് പിജി പരീക്ഷയുടെ ഫലം വന്നതിനു ശേഷം ജനുവരി ആദ്യവാരം മുതൽ ഡോക്ടർമാർ വിടുതൽ ചെയ്തതാണ് ഡോക്ടർമാരില്ലാതെ പ്രതിസന്ധിക്ക് കാരണമായത്. ഇതേ തുടർന്ന് 15 ഡോക്ടർമാർ വേണ്ടിടത്ത് 5 പേർ മാത്രം ജോലി ചെയ്യേണ്ട
സ്ഥിതിയായതോടെ രാത്രികാല ഒപി നിർത്തിവച്ചിരുന്നു.
പിജി ലഭിച്ച 3 ഡോക്ടർമാർ, അഡ്ഹോക് വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന മറ്റൊരു ഡോക്ടർ എന്നിവരാണ് പോയത്. ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ലാത്തത് രോഗികൾക്ക് ദുരിതമാകുന്നതായി കാണിച്ച് മലയാള മനോരമ വാർത്ത നൽകിയിരുന്നു.തുടർന്ന് കള്ളാർ പഞ്ചായത്ത് ജനപ്രതിനിധികൾ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നേരിട്ട് പരാതിയും നൽകിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ ഇന്നലെയാണ് ഡോക്ടർമാരെ നിയമിച്ച് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമുണ്ടാക്കിയത്.
നീറ്റ് പിജി കോഴ്സിന്റെ ഫൈനൽ അലോട്മെന്റ് വരാൻ കാലതാമസമെടുക്കും എന്നതിനാൽ പിജി ലഭിച്ചതിന് ശേഷം പോയ 3 ഡോക്ടർമാരെ തിരിച്ച് വിളിച്ചും കൂടാതെ അഡ്ഹോക് വ്യവസ്ഥയിലും, എൻഎച്ച്എം വഴിയും 2 ഡോക്ടർമാർ എന്നിവരെ നിയമിച്ചുമാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ രാത്രികാല ഒപി പ്രതിസന്ധിക്ക് പരിഹാരമായതായി മെഡിക്കൽ ഓഫിസർ വി.കെ.ഷിൻസി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

