രാമനാട്ടുകര∙ ബൈപാസ് ജംക്ഷൻ മേൽപാലത്തിനു സമീപം ദേശീയപാത സർവീസ് റോഡ് വീതികൂട്ടി വികസിപ്പിക്കാൻ നടപടി. പാതയോരത്തെ കേബിൾ ചാലിന്റെ സ്ലാബ് നീക്കി ഉയരം കുറച്ചാണ് സർവീസ് റോഡ് വികസിപ്പിക്കുന്നത്.
റോഡിന്റെ കിഴക്കു ഭാഗത്തെ (ഇടിമുഴിക്കൽ ഭാഗത്തേക്കുള്ള) സ്ലാബ് നീക്കുന്ന പ്രവൃത്തി ഇന്നു തുടങ്ങും.2 വരി ഗതാഗതം അനുവദിക്കുന്ന സർവീസ് റോഡിന് 5.7 മീറ്റർ വീതി വേണമെന്നാണു കണക്ക്. എന്നാൽ രാമനാട്ടുകര മേൽപാലം പരിസരത്ത് സർവീസ് റോഡിന് ചിലയിടത്ത് 4 മീറ്ററിൽ താഴെ മാത്രമാണ് വീതി.
ഇതു ദേശീയപാതയിൽ ദിൽകുഷ് പമ്പിനു സമീപത്തെ എക്സിറ്റ് പോയിന്റിൽ നിന്നു സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ പ്രയാസമുണ്ടാക്കിയിരുന്നു.
ഇതു പരിഹരിക്കാനാണ് കേബിൾ ചാലിന്റെ സ്ലാബ് നീക്കിയുള്ള വികസനം. പ്രവൃത്തി പൂർത്തിയാകുന്നതോടെ 1.20 മീറ്റർ വരെ സർവീസ് റോഡ് വീതി കൂട്ടാനാകും. ഇവിടെ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കും.
ബൈപാസ് ജംക്ഷനിൽ നിർമിച്ച പുതിയ മേൽപാലത്തിന്റെ ലാൻഡ് സ്പാനുകൾ(അബട്മെന്റ്)നിലകൊള്ളുന്ന ഭാഗത്താണ് ഏറെ ഇടുക്കം. നേരത്തേ 5 മീറ്റർ വീതിയുണ്ടായിരുന്ന സർവീസ് റോഡ്, മേൽപാലം പണിതതോടെ പാലം ഇറങ്ങുന്ന ഇരുവശത്തും 3.5 മീറ്ററായി ചുരുങ്ങി. സർവീസ് റോഡിൽ നീലിത്തോട് പാലം പരിസരത്തും സമാന രീതിയിൽ ഗതാഗത പ്രതിസന്ധിയുണ്ട്.
രാമനാട്ടുകര നഗരത്തിൽ നിന്നു തൃശൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ബൈപാസ് ജംക്ഷൻ വഴി സർവീസ് റോഡിലൂടെ വേണം പോകാൻ. യൂണിവേഴ്സിറ്റി ഭാഗത്തേക്കുള്ള കൂറ്റൻ ട്രക്കുകളും മറ്റു ഭാരവാഹനങ്ങളും ഇവിടത്തെ ഇടുങ്ങിയ റോഡിലൂടെയാണ് പോകുന്നത്.
ഉയരം കൂടിയ വാഹനങ്ങൾ അരികിലേക്ക് എടുത്താൽ മേൽപാലത്തിൽ തട്ടാനും സാധ്യതയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]