ഇന്ത്യയുടെ നിയന്ത്രണത്തിൽ ഇറാനിലുള്ള
പ്രാബല്യത്തിൽ വന്നു. പദ്ധതിയിലെ പങ്കാളിത്തം അവസാനിപ്പിച്ച് പുറത്തുപോകാൻ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് (ഐജിപിഎൽ) ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് 45 ദിവസത്തെ സാവകാശമാണ് യുഎസ് നിയമപ്രകാരം കിട്ടിയിരിക്കുന്നത്.
ഇതു പാലിച്ചില്ലെങ്കിൽ ഈ കമ്പനികൾക്കുമേലും ഉപരോധം വരും. ഇവയുടെ യുഎസിലെ ആസ്തികളും മരവിപ്പിക്കും.
2018 മുതൽ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം വഹിക്കുന്ന കമ്പനിയാണ് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡ്.
2014ൽ ഇന്ത്യ ഇറാനുമായി ചബഹാറിന്റെ നിയന്ത്രണത്തിനുള്ള 10-വർഷ കരാറിൽ ഒപ്പുവച്ചിരുന്നു. തുറമുഖ വികസനത്തിന് 120 മില്യൻ ഡോളറിന്റെ (ഏകദേശം 1,000 കോടി രൂപ) നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികൾ ഒരുക്കാൻ 250 മില്യൻ ഡോളറിന്റെ (2,100 കോടി രൂപ) വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.
തുറമുഖത്തിന് ഉപരോധം വന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങളാണ് തുലാസിലാകുന്നത്. 2024-25ൽ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു.
വലിയ നിക്ഷേപംതന്നെ പദ്ധതിയിൽ ഉള്ളതിനാൽ, തൽക്കാലം അമേരിക്കയോട് പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.
അതേസമയം, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ഇറാൻ പോലെയുള്ള രാജ്യങ്ങളുമായി കൂട്ടുകെട്ട് തുടരുമെന്ന മറുപടി ഇന്ത്യ
നൽകിയേക്കുമെന്നും സൂചനകളുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തേ ഇറാനിൽ നിന്ന് ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നെങ്കിലും പിന്നീട് യുഎസിന്റെ ഉപരോധത്തെ തുടർന്ന് ഇറക്കുമതി പൂർണമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ, ചബഹാറിലെ നിക്ഷേപം കനത്ത നഷ്ടമാകുമെന്നതിനാൽ, തുറമുഖ പദ്ധതി ഉപേക്ഷിക്കാൻ ഇന്ത്യ തയാറാവില്ല.
തൽക്കാലം അമേരിക്കയുടെ പ്രതികരണങ്ങൾ നിരീക്ഷിച്ചശേഷം മാത്രം തുടർ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും.
പാക്കിസ്ഥാനിലൂടെ കടക്കാതെ, അഫ്ഗാനിലേക്കും ഇറാനിലേക്കും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് അവ വഴി റഷ്യയിലേക്കും യൂറോപ്പിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാർ തുറമുഖം. അമേരിക്ക ഇറാനുമേൽ 2018ൽ ഉപരോധം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു; തുറമുഖത്ത് നിക്ഷേപമുള്ള ഇന്ത്യയ്ക്കത് വൻ ആശ്വാസവുമായിരുന്നു.
ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആഴക്കടൽ തുറമുഖമാണ് ചബഹാർ.
രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാർ കരാർ) സ്ഥാപിക്കാനുള്ള ത്രികക്ഷി കരാറിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഒപ്പുവച്ചിരുന്നു. 2016 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിലായിരുന്നു അത്.
ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെർമിനലിന്റെ ആദ്യഘട്ട വികസനത്തിൽ ഇന്ത്യ നിർണായക പങ്കാളിയുമായി.
5ക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുംവിധം ശേഷിയിലേക്ക് ഉയർത്തുകയാണ് ചബഹാറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സജ്ജമാക്കുന്നതിലൂടെ ഇന്ത്യ. നിലവിൽ ശേഷി ഒരുലക്ഷം ടിഇയു ആണ്.
പുറമേ, ചബഹാറിൽ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയും നിർമിക്കുന്നുണ്ട്. ഇരു പദ്ധതികളും 2026 മധ്യത്തോടെ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യവും.
ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെർമിനൽ മുഖേന മുംബൈയെയും യൂറോഷ്യയെയും രാജ്യാന്തര നോർത്ത്-സൗത്ത് ഗതാഗത ഇടനാഴിവഴി ബന്ധിപ്പിച്ചതായും ഗതഗാതച്ചെലവിലും സമയത്തിലും വലിയ നേട്ടമുണ്ടെന്നും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷത്തെ കപ്പൽ ഗതാഗതത്തിൽ 43%, കണ്ടെയ്നർ നീക്കത്തിൽ 34% എന്നിങ്ങനെ വർധനയ്ക്കും ഇതു സഹായിച്ചിരുന്നു.
പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന്റെ നിയന്ത്രണം സ്വന്തമാക്കി, അറബിക്കടലിൽ സ്വാധീനം ശക്തമാക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. ഗ്വാദറിൽ നിന്ന് 140 കിലോമീറ്റർ മാത്രം അകലെ, ഗൾഫ് ഓഫ് ഒമാന്റെ തീരത്തുള്ള ചബഹാറിന്റെ നിയന്ത്രണം ഇന്ത്യ സ്വന്തമാക്കിയത്, ചൈനയ്ക്കും പാക്കിസ്ഥാനും വലിയ ക്ഷീണവുമായിരുന്നു.
അമേരിക്ക ചബഹാറിന് വീണ്ടും ഉപരോധം പ്രഖ്യാപിച്ചത് ഈ മേഖലയിൽ ഇന്ത്യയ്ക്കുള്ള മുൻതൂക്കത്തെ ബാധിച്ചേക്കും. ചരക്കുനീക്കത്തിൽ പാക്കിസ്ഥാനത് നേട്ടവുമായേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]