ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും കുടുംബത്തിനും അഴിമതിക്കേസിൽ ലോകായുക്ത പൊലീസിൻ്റെ ക്ലീൻ ചിറ്റ്.
ബെംഗളൂരുവിലെ ഒരു ഹൗസിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി.
നിർമ്മാണ കരാർ അനുവദിക്കുന്നതിനായി 12 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. എന്നാൽ, ആരോപണം തെളിയിക്കുന്നതിനുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസ് റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച ലോകായുക്ത കോടതി, വിഷയത്തിൽ എതിർപ്പുകളുണ്ടെങ്കിൽ ബോധിപ്പിക്കാൻ പരാതിക്കാരന് നിർദ്ദേശം നൽകി. സാമൂഹിക പ്രവർത്തകനായ ടി.ജെ.
എബ്രഹാം 2017-ലാണ് യെദിയൂരപ്പയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പരാതി നൽകിയത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]