
തുറവൂർ–കുമ്പളങ്ങി റോഡ് പുനർനിർമാണം വൈകുന്നു; ദേശീയപാത അതോറിറ്റി 8.5 കോടി രൂപ നൽകിയിട്ട് 5 മാസം
തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കൊഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന തുറവൂർ–കുമ്പളങ്ങി റോഡിന്റെ പുനർനിർമാണം വൈകുന്നു. ദേശീയപാത അതോറിറ്റി 8.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ട് 5 മാസം പിന്നിട്ടിട്ടും റോഡിന്റെ പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. തുറവൂർ മുതൽ കുമ്പളങ്ങി വരെ അഞ്ഞൂറിലേറെ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിന്നു വൻ ഗർത്തങ്ങളായി വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവായി മാറി.
തൈക്കാട്ടുശേരി, കുമ്പളങ്ങി–തുറവൂർ എന്നീ റോഡുകൾ പുനർനിർമിക്കാനാണ് ദേശീയപാത അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് പണം കൈമാറിയത്. ഇരുറോഡുകളുടെയും ടെൻഡർ നടപടി 25നു നടന്നു. ഇതിൽ 5 കരാറുകാർ പങ്കെടുത്തു. എന്നാൽ 5 കോടി രൂപ അധികമുള്ള വർക്കുകൾക്ക് പ്രീ ക്വാളിഫിക്കേഷൻ നടപടി പൂർത്തിയാക്കണമെന്ന കാരണത്താലാണ് ടെൻഡർ നടപടി പൂർത്തിയാകാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇക്കാരണത്താൽ കുഴികൾ നിറഞ്ഞ തുറവൂർ –കുമ്പളങ്ങി റോഡിലൂടെയുള്ള യാത്ര ദുരിത പൂർണമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]