
ചെല്ലാനം ഹാർബറിൽ ചെറുമത്സ്യങ്ങളുടെ ചാകര; നത്തോലി, പൂവാലൻ ചെമ്മീന്‍, ചെറുമീനുകള്‍…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ∙ ചെല്ലാനം ഹാർബറിൽ നിന്നു പ്രതീക്ഷയോടെ കടലിൽ പോയ വള്ളങ്ങൾക്ക് എല്ലാം തന്നെ വൻതോതിൽ നത്തോലി ലഭിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടലിൽ പോയ വള്ളക്കാർക്കു നത്തോലിയും പൂവാലൻ ചെമ്മീനും ചെറുമീനുകളും ലഭിച്ചു. ആലപ്പുഴ അർത്തുങ്കൽ മുതൽ ഏതാണ്ട് പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള അഞ്ഞൂറിലധികം വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നത് ചെല്ലാനം ഹാർബറിൽ നിന്നാണ്.
ഇന്നലെ പോയ ഒട്ടേറെ വള്ളങ്ങൾക്കും ചെറുമത്സ്യങ്ങളുടെ ചാകരയായിരുന്നു. ഇന്നലെ കടലിൽ പോയ ഭൂരിഭാഗം വള്ളങ്ങൾക്കും നത്തോലിയാണ് കൂടുതലും ലഭിച്ചത്. രാവിലെ ഹാർബറിൽ അടുത്ത വള്ളങ്ങൾക്കു കിട്ടിയ നത്തോലിക്കു കിലോഗ്രാമിനു 30 രൂപ വരെ വിറ്റു പിന്നീട് വില 20 രൂപയായി കുറഞ്ഞു. കൂടുതൽ മീനുകൾ ലഭിക്കുമ്പോൾ വില ഇടിയുന്നത് ഹാർബറിൽ പതിവാണ്.
എന്നാൽ മത്സ്യങ്ങൾ ഇങ്ങനെ കൂടുതൽ കിട്ടുന്ന സമയങ്ങളിൽ മത്സ്യം സംഭരിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജുകൾ ഇല്ലാത്തതാണ് മത്സ്യത്തിനു വില ഇത്തരത്തിൽ ഇടിയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്നാൽ ഹാർബറിൽ നിന്നു കൊണ്ടുപോകുന്ന മത്സ്യത്തിനു പൊതുമാർക്കറ്റുകളിൽ വില കൂടുതലാണ്. നത്തോലിക്കു പോലും കിലോഗ്രാമിനു 100 രൂപ മുതൽ 120 രൂപ വരെ വില വരുന്നു. മീൻ ധാരാളം ലഭിക്കുന്ന സമയങ്ങളിലും ന്യായമായ വില കിട്ടുന്ന സംവിധാനം ഹാർബറിൽ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.