
ഇസ്രയേലിനെതിരെ യുദ്ധം വിജയിച്ചു, അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടി: ഖമനയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ∙ ഇസ്രയേലിനെതിരായ യുദ്ധത്തിൽ വിജയം നേടിയതായി ഇറാന്റെ പരമോന്നത നേതാവ് . വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനുശേഷമുള്ള ഖമനയിയുടെ ആദ്യപ്രതികരണമാണിത്. ജൂൺ 18നാണ് ടെലിവിഷനിലൂടെ ഖമനയിയുടെ അവസാന പ്രതികരണം പുറത്തുവന്നത്. ഖമനയി എവിടെയാണെന്ന ചോദ്യമുയർത്തി ഇസ്രയേലിലെ ചില മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു.
ഇസ്രയേലിനെതിരെയുള്ള വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഖമനയി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സയണിസ്റ്റ് ഭരണകൂടം പൂർണമായും നശിക്കുമെന്ന് തോന്നിയതുകൊണ്ടാണ് യുഎസ് ‘നേരിട്ടുള്ള യുദ്ധത്തിൽ പ്രവേശിച്ചത്’ എന്ന് ഖമനയി പറഞ്ഞു. ഈ യുദ്ധത്തിൽ നിന്ന് യുഎസിന് യാതൊരു നേട്ടവും ഉണ്ടായില്ല. ഇറാനിലെ 90 മില്യൻ ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. ഇറാനിയൻ ജനത തങ്ങളുടെ സവിശേഷമായ സ്വഭാവം പ്രകടിപ്പിച്ചു. ആവശ്യമുള്ളപ്പോൾ ഇറാൻ ജനതയിൽ നിന്ന് ഒരൊറ്റ ശബ്ദം മാത്രമാണ് ഉയരുകയെന്ന് അവർ കാണിച്ചുതന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഇസ്രയേൽ–ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായത്. 12 ദിവസത്തെ സംഘർഷം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും വെടിനിർത്തലിനു ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് പ്രഖ്യാപിച്ചത്. എന്നാൽ, വെടിനിർത്തൽ സമയത്തിനു ശേഷവും ഇറാൻ മിസൈൽ ആക്രമണം തുടർന്നെന്നാരോപിച്ചു പുലർച്ചെയ്ക്കു മുൻപേ ഇസ്രയേൽ ടെഹ്റാനിൽ കനത്ത ബോംബുവർഷം നടത്തി. ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചതോടെയാണ് ഇത് അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി മണിക്കൂറുകൾക്കകമാണു സമൂഹമാധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. നേരിട്ടു നടത്തിയ നയതന്ത്ര ശ്രമങ്ങളിലൂടെയാണ് സംഘർഷം താൽക്കാലികമായെങ്കിലും അവസാനിക്കുന്നത്. ആക്രമണം നിർത്താൻ ഇരുരാജ്യങ്ങളും സമ്മതിച്ചുവെങ്കിലും കരാറൊന്നും ഉണ്ടാക്കിയിട്ടില്ല.