
ഇറാനിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആണവ പരീക്ഷണങ്ങളെ തുടർന്നെന്ന് അഭ്യൂഹം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ∙ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണു വടക്കൻ ഇറാനിലെ സെംനാൽ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടത്. സെംനാനിൽ നിന്ന് 27 കിലോമീറ്റർ അകലെ തെക്കു പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഇറാൻ ആണവ പരീക്ഷണങ്ങൾക്കു തുടക്കമിട്ടെന്നും ഇതിന്റെ ഫലമായാണു ഭൂകമ്പം സംഭവിച്ചതെന്നും അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്. അതേസമയം യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ഭൂകമ്പത്തിനു പിന്നിൽ ആണവ പരീക്ഷണങ്ങളാണെന്ന ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞു.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഭൂചലനം സംഭവിച്ചിരിക്കുന്നത്. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയതെന്നും ഇറാന്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. അറേബ്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന ആൽപൈൻ-ഹിമാലയൻ ഭൂകമ്പ മേഖലയിലുള്ള ഇറാൻ ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്. ഇറാനിൽ സാധാരണയായി ഒരു വർഷം 2,100 ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്, അതിൽ 15 മുതൽ 16 വരെ 5.0 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ളവയാണ്. 2006 നും 2015 നും ഇടയിൽ രാജ്യത്ത് 96,000 ഭൂകമ്പങ്ങളാണ് സംഭവിച്ചത്.