
‘രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്യുന്നവരെ ഇടതുവലതു മുന്നണികൾ കൂട്ടുപിടിക്കുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി രാജ്യത്തിന്റെ അഖണ്ഡതയെയും ദേശീയതയെയും ചോദ്യം ചെയ്യുന്ന ശക്തികളെ ഇടതുവലതു മുന്നണികൾ കൂട്ട് പിടിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ പറഞ്ഞു. 9 വർഷത്തെ ഭരണ നേട്ടം പറയാൻ ഒന്നുമില്ലാത്തതിനാലാണ് നിലമ്പൂരിൽ പിണറായി വിജയൻ പശ്ചിമേഷ്യൻ വിഷയം ഉന്നയിക്കുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന ജമാഅത്തെ ഇസ്ലാമി– കോൺഗ്രസ്, പിഡിപി– സിപിഎം കൂട്ടുകെട്ടിനെതിരെ നിലമ്പൂരിൽ നടന്ന ദേശരക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. മത ധ്രുവീകരണത്തിനായി രാജ്യാന്തര വിഷയങ്ങളിൽപോലും തെറ്റിദ്ധാരണ പരത്തുകയാണ് മുഖ്യമന്ത്രി. പശ്ചിമേഷ്യയിൽ ദ്വിരാഷ്ട്രവാദമാണ് എക്കാലവും ഇന്ത്യയുടെ പക്ഷം. അക്കാര്യം പിണറായി മറച്ചുവയ്ക്കുകയാണെന്നു മുരളീധരൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും പിന്തുണ ആർക്ക് എന്നതിലാണ് സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള മത്സരം. കോൺഗ്രസ് സർക്കാരുകളാണ് ജമാഅത്തെ ഇസ്ലാമിയെ രാജ്യത്ത് രണ്ടുതവണ നിരോധിച്ചത്. സാമുദായിക സൗഹൃദം തകർത്ത് തിരഞ്ഞെടുപ്പ് ജയിക്കാമെന്നത് വികസനം മറന്ന് ഭരണം നടത്തിയവരുടെ വ്യാമോഹം മാത്രമാണെന്നു അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം മേജർ രവി പരിപാടിയിൽ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, എം.ടി രമേശ്, നവ്യ ഹരിദാസ്, കെ കൃഷ്ണകുമാർ, എൽജെപി(ആർ) സംസ്ഥാന അധ്യക്ഷൻ പി എച്ച് രാമചന്ദ്രൻ, ശിവസേന സംസ്ഥാന സെക്രട്ടറി ടി.ആർ ദേവൻ, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ഗിരീഷ് മേക്കാട് എന്നിവർ പ്രസംഗിച്ചു.