
തോരാതെ കണ്ണീർപ്പെയ്ത്ത്; കാർഷിക മേഖലയിലെ നഷ്ടം 4.40 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ മഴക്കെടുതിയിൽ ജില്ലയിൽ കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ കാർഷിക മേഖലയിലുണ്ടായത് 4.40 കോടി രൂപയുടെ നഷ്ടം. 6035 കർഷകരുടെ 155 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകളാണ് കാറ്റിലും മഴയിലുമായി നശിച്ചത്. ജില്ലയിലെ കൃഷി ഭവനുകൾ മുഖേന കഴിഞ്ഞ 1 മുതൽ 28 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടികയിലാണ് ഇത്രയും നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. മഴ തുടർച്ചയായി പെയ്തു തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമാണെങ്കിലും മലയോര മേഖലയിൽ ദിവസങ്ങൾക്കു മുൻപേ മഴയും ശക്തമായ കാറ്റും വീശിയിരുന്നു. ഇതിൽ കാർഷിക വിളകൾ ഏറെ നഷ്ടം നേരിട്ടിരുന്നു.
50.97 ഹെക്ടറിലെ കായ്ഫലം തരുന്ന 3044 തെങ്ങുകൾ മുറിഞ്ഞു വീണ് 1.52 കോടി രൂപയുടെ നഷ്ടം ഉണ്ടായി. കുലയ്ക്കാത്ത ഒരു വർഷത്തിലേറെ പ്രായമുള്ള 110 തെങ്ങുകളും കടപുഴകി വീണു.29.64 ഹെക്ടറിലെ 27843 കുലച്ച വാഴകളും 9.06 ഹെക്ടറിലെ 3491 കുലയ്ക്കാത്ത വാഴകളും കാറ്റിൽ നിലപ്പൊത്തിയതിൽ 1.82 കോടി രൂപയുടെ നഷ്ടമായിരുന്നു. ടാപ്പിങ് ചെയ്യുന്ന2670 റബറും 156 റബർ തൈകളും നശിച്ചിട്ടുണ്ട്. വിളവുള്ള 14508 കമുകുകളും വിളവില്ലാത്ത 251 കമുകുകളും കാറ്റിൽ പൊളിഞ്ഞു വീണു. 10 കൊക്കോയും 40 കുരുമുളക് തൈകളും നശിച്ചു. 0.280 ഹെക്ടറിലെ വിവിധതരം പച്ചക്കറികൃഷികൾ നശിച്ചതായി കൃഷി വകുപ്പിന്റെ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
നഷ്ടം ഏറെ കാഞ്ഞങ്ങാട് ബ്ലോക്കിൽ
∙ മഴക്കെടുതിയിൽ ഏറെ നഷ്ടം നേരിട്ടത് കാഞ്ഞങ്ങാട് ബ്ലോക്കിന്റെ പരിധിയിൽ. 36.08 ഹെക്ടറിലെ കാർഷിക വിളകൾ നശിച്ചതിൽ 1.50 കോടി രൂപയുടെ നഷ്ടമാണ് കാഞ്ഞങ്ങാട് ബ്ലോക്കിന്റെ പരിധിയിലുണ്ടായിട്ടുള്ളത്. പരപ്പ (1.31 കോടി) നീലേശ്വരം (55.58 ലക്ഷം), കാസർകോട് (42.29) മഞ്ചേശ്വരം (33.09 ലക്ഷം) കാറഡുക്ക (27.82 ലക്ഷം) രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
രണ്ടു ദിവസം നഷ്ടം 6.95 ലക്ഷം രൂപ
കനത്ത മഴയിലും കാറ്റിലുമായി 2 ദിവസത്തിനുള്ളിൽ മാത്രമായി ഉണ്ടായത് 6.95 ലക്ഷം രൂപയുടെ കാർഷിക നഷ്ടം. കായ്ഫലം തരുന്ന 100 തെങ്ങുകളും 600 കമുകുകളും കുലച്ച 25 വാഴകളും നശിച്ചു