
ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിലും പലസ്തീനിലും പോരാടി വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് യുദ്ധ സെമിത്തേരി സന്ദര്‍ശിച്ചു. ഹീലിയോപോളിസ് പോര്‍ട്ട് ട്യൂഫിക് സ്മാരകവും ഹീലിയോപോളിസ് ഏഡന്‍ സ്മാരകവും അടങ്ങുന്ന സെമിത്തേരിയില്‍ മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു.
ഒന്നാം ലോക മഹായുദ്ധത്തില്‍ പോരാടി വീരമൃത്യു വരിച്ച ഏകദേശം 4,000 ഇന്ത്യന്‍ സൈനികരെ അനുസ്മരിക്കുന്നതിനായാണ് ഹീലിയോപോളിസ് പോര്‍ട്ട് ടെവ്ഫിക് സ്മാരകം നിര്‍മിച്ചിട്ടുള്ളത്. ഒന്നാം ലോകമഹായുദ്ധസമയത്ത് ഏദനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച 600-ലധികം കോമണ്‍വെല്‍ത്ത് സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ഹീലിയോപോളിസ് ഏഡന്‍ സ്മാരകം നിര്‍മിച്ചിരിക്കുന്നത്.
കോമണ്‍വെല്‍ത്ത് വാര് ഗ്രേവ്സ് കമ്മീഷനാണ് സെമിത്തേരി പരിപാലിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ 1,700 കോമണ്‍വെല്‍ത്ത് ശ്മശാനങ്ങളും മറ്റ് രാജ്യങ്ങളുടെ നിരവധി യുദ്ധ ശ്മശാനങ്ങളും ഇവിടെയുണ്ടെന്ന് കോമണ്‍വെല്‍ത്ത് വാര് ഗ്രേവ്സ് കമ്മീഷന് വെബ്സൈറ്റ് പറയുന്നു.
സൂയസ് കനാലിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ പോര്‍ട്ട് ടെവ്ഫിക് സ്മാരകം 1926 ലാണ് അനാച്ഛാദനം ചെയ്തത്. കോമണ്‍വെല്‍ത്ത് വാര് ഗ്രേവ്സ് കമ്മീഷന് വെബ്സൈറ്റ് അനുസരിച്ച്, സര് ജോണ്‍ ബര്‍ണറ്റ് രൂപകല്പന ചെയ്ത യഥാര്‍ത്ഥ സ്മാരകം 1967-1973 ഇസ്രായേല്‍-ഈജിപ്ഷ്യന്‍ സംഘര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും പിന്നീട് അത് തകര്‍ക്കപ്പെടുകയും ചെയ്തു.
1980 ഒക്ടോബറില്‍, ഈജിപ്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് വാര് ഗ്രേവ് സെമിത്തേരിയില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ പേരുകളുള്ള ഒരു പുതിയ സ്മാരകം അനാച്ഛാദനം ചെയ്തിരുന്നു.
പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി രണ്ടു ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്. 26 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]