
വരുന്നൂ, കോംപസിറ്റ് ഗർഡർ പാലങ്ങൾ; വരുന്നത് ഉയരപ്പാത നിർമിക്കുന്ന കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരൂർ ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിൽ കോംപസിറ്റ് ഗർഡർ ഉപയോഗിച്ചുള്ള പാലങ്ങൾ വരുന്നു. ഇതിനായി പാലങ്ങളുടെ ഇരു തൂണുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കോംപസിറ്റ് ഗർഡറുകൾ സ്ഥാപിച്ചു. കുത്തിയതോട് പാലത്തിന്റെ ഇരുകരകളുമായി ബന്ധിപ്പിച്ച് 55 മീറ്റർ നീളവും ചന്തിരൂർ പാലത്തിന് ഇരുകരകളെയും ബന്ധിപ്പിച്ച് 50 മീറ്റർ നീളവുമുള്ള കോംപസിറ്റ് ഗർഡറുകളാണ് സ്ഥാപിച്ചത്.
50 മീറ്റർ നീളമുള്ള ഒരു കോംപസിറ്റ് ഗർഡറിന് 600 ടൺ ഭാരം വരും ഇത്തരത്തിൽ 7 കോംപസിറ്റ് ഗർഡറുകളാണ് തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത്. 1000 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള 2 ക്രെയിനുകൾ ഉപയോഗിച്ചാണ് കോംപസിറ്റ് ഗർഡറുകൾ ഉയർത്തി തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുന്നത്. കോംപസിറ്റ് ഗർഡറുകൾക്ക് മുകളിലായാണ് ഉയരപ്പാത ഒരുങ്ങുന്നത്. കോൺക്രീറ്റ് ഗർഡറുകളെക്കാൾ ചെലവ് കൂടുതലാണ് കോംപസിറ്റ് ഗർഡറുകൾക്ക്. ഒറ്റത്തൂണിൽ ഒരുങ്ങുന്ന അരൂർ–തുറവൂർ ഉയരപ്പാതയുടെ സാധാരണ തൂണുകൾ തമ്മിൽ 32 മീറ്റർ നീളമാണുള്ളത്.
ഇവിടങ്ങളിലെല്ലാം കോൺക്രീറ്റ് ഗർഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലെ 50 മീറ്ററിലധികം നീളമുള്ള ഗർഡറുകൾ ആവശ്യമായതിനാൽ ഇവിടെ കോംപസിറ്റ് ഗർഡറുകൾ സ്ഥാപിച്ചുള്ള ജോലിയാണ് നടക്കുന്നത്. കോംപസിറ്റ് ഗർഡറുകൾ നിർമിക്കുന്ന സ്റ്റീലിലേക്ക് ഹൈ പ്രഷറിൽ സാൻഡ് അടിച്ച് തുരുമ്പ് നിശ്ശേഷം നിർവീര്യമാക്കി ജിഗ്രോമേറ്റ് കോട്ടിങ് അടിക്കും. ഇതിന് മുകളിൽ ഗാൽവനൈസിങ് കോട്ടിങ് ചെയ്യും. ഇങ്ങനെയുള്ള നിർമാണ രീതി ലൈഫ് ടൈം ഗാരന്റി ഉണ്ടാകുമെന്നും കമ്പനി അധികൃതർ പറഞ്ഞു