
കറുകച്ചാൽ: കോട്ടയം കറുകച്ചാലിൽ യുവതിയെ കാറിടിച്ച് കൊന്ന കേസിൽ പ്രതികൾ നടത്തിയത് ദിവസങ്ങളോളമുള്ള ഗൂഢാലോചനയെന്ന് പൊലീസ്. നീതുവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അൻഷാദ് കാറ് വാടകയ്ക്ക് എടുത്തതെന്നും ചില സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ് രാവിലെയാണ് കറുകച്ചാലിനടുത്ത് വെട്ടിക്കാവുങ്കലിൽ വച്ച് കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണനെ ഒരു ഇന്നോവ കാർ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ നീതു മരിച്ചു.
ആദ്യം അസ്വാഭിക മരണത്തിന് കേസെടുത്ത പൊലീസ് ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പ്രധാന റോഡിൽ നിന്ന് അകലെയുള്ള ഇടവഴിയിൽ ഇങ്ങനെ ഒരു അപകടം നടക്കാൻ സാധ്യതയില്ലെന്ന നിഗമനമാണ് പൊലീസിന്റെ സംശയങ്ങൾ കൂട്ടിയത്. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് നീതുവിന്റെ സുഹൃത്തായ അൻഷാദിലേക്ക് പൊലീസ് എത്തിയത്. വാടകയ്ക്ക് എടുത്ത് ഇന്നോവ കാർ ഉപയോഗിച്ചാണ് അൻഷാദ് നീതുവിനെ ഇടിച്ച് വീഴ്ത്തിയത്.
അൻഷാദിന്റെ സുഹൃത്തായ ഉജാസ് അബ്ദുൽ സലാമും കാറിൽ ഒപ്പമുണ്ടായിരുന്നു. രണ്ട് പേരും ചേർന്ന് നടത്തിയ ആസൂത്രണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. അൻഷാദിന് നീതുവിനോടുളള വൈരാഗ്യം തീർക്കാനായിരുന്നു കൊലപാതകം. ഏറെ നാളായി നീതുവും അൻഷാദും അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ നീതുവിന്റെ ഭർത്താവ് ബന്ധം വേർപ്പെടുത്താനുള്ള നടപടിയിലേക്ക് കടന്നു. തുടർന്ന് അൻഷാദ് നീതുവിന് ഒരു വാടക വീട് എടുത്ത് നൽകി. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന നീതു ഈ വാടക വീട്ടിൽ നിന്നാണ് ജോലിക്ക് പോയിരുന്നത്. എന്നാൽ ഇരുവരും തമ്മിൽ തർക്കമാകുന്നത് പതിവായി.
അൻഷാദിന്റെ മറ്റ് ചില ബന്ധങ്ങളെ നീതു ചോദ്യം ചെയ്തു. ഒപ്പം ചില സാമ്പത്തിക ഇടപാടുകളിലെ ഭിന്നതയും വഴക്കിന് കാരണമായി. വാക്ക് തർക്കങ്ങൾ രൂക്ഷമായതോടെയാണ് അൻഷാദ് നീതുവിനെ കൊല്ലാൻ തീരുമാനിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ അൻഷാദ് സുഹൃത്തായ ഉജാസിനേയും ഒപ്പം കൂട്ടി നീതുവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കി. നീതു എല്ലാ ദിവസവും ജോലിക്ക് പോകുന്ന വഴി അറിയുവുന്ന അൻഷാദ് കാറിൽ കാത്ത് നിന്ന് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ഇടിച്ചിടുകയായിരുന്നു. നമ്പർ പ്ലേറ്റ് ഊരി മാറ്റിയ ഒരു കാറിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയതാണ് കേസ് അന്വഷേണത്തിൽ നിർണായകമായത്. നിലവിൽ പ്രതികൾ റിമാന്റിലാണ്.
വീഡിയോ സ്റ്റോറി കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]