
.news-body p a {width: auto;float: none;}
സോൾ: ഡിസംബർ 29ന് ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണ ജെജു എയർ വിമാനത്തിൽ അപകടത്തിന് മുമ്പ് പക്ഷി ഇടിച്ചിരുന്നെതിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്തി അധികൃതർ. ബെയ്ക്കൽ റ്റീൽ എന്നയിനം ദേശാടന പക്ഷിയുടെ തൂവലുകളും രക്തവും വിമാനത്തിന്റെ രണ്ട് എൻജിനുകളിലും കണ്ടെത്തി. വലിയ കൂട്ടമായാണ് ബെയ്ക്കൽ റ്റീലുകൾ ആകാശത്ത് പറക്കുന്നത്. ഇതോടെ പക്ഷി ഇടിച്ചതു മൂലമുണ്ടായ ലാൻഡിംഗ് ഗിയർ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം കൂടുതൽ ബലപ്പെട്ടു.
179 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. തായ്ലൻഡിൽ നിന്ന് വരും വഴിയാണ് ബോയിംഗ് വിമാനം തകർന്നത്. അടിവശം റൺവേയിൽ ഇടിച്ചുകൊണ്ട് ലാൻഡ് ചെയ്ത വിമാനം എയർപോർട്ടിലെ മതിലിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപകടത്തിന് നാല് മിനിറ്റ് മുമ്പ് പക്ഷി ഇടിച്ച കാര്യം പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. അപകടത്തിന് നാല് മിനിറ്റ് മുമ്പ് വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റ, വോയിസ് റെക്കോഡറുകളുടെ പ്രവർത്തനം ദുരൂഹ സാഹചര്യത്തിൽ നിലച്ചിരുന്നു.