
കെ എസ് യു ക്യാമ്പിലെ കൂട്ടത്തല്ലിന്റെ വാര്‍ത്ത താൻ ചോര്‍ത്തിയതിന് തെളിവ് എവിടെ? പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ചരിത്രം ഇല്ല ; സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യറെ വെല്ലുവിളിച്ച് സസ്പെൻഷനിലായ സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന കെ എസ് യു തെക്കൻ മേഖലാ പഠനക്യാമ്ബിലെ കൂട്ടത്തല്ലിന്റെ പേരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജ് ടിജോ എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു.
കെ സുധാകരന്റെ അനുയായികളായ ഇവരെ സസ്പെൻഡ് ചെയ്തത് വിവാദമായിരുന്നു. പഠന ക്യാമ്ബിലേക്ക് സുധാകരനെ ക്ഷണിക്കാത്തത് യോഗത്തില്‍ ചർച്ചയാക്കിയ നേതാവാണ് അനന്തകൃഷ്ണൻ. ഇവർക്കൊപ്പം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ അമീൻ അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് വാർത്ത ചോർത്തി കൊടുത്തു എന്നതാണ് തനിക്കെതിരെ ചാർത്തിയ കുറ്റമെന്നും താനിത് വരെ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ചരിത്രം ഇല്ലെന്നും അനന്തകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം, തന്റെ സസ്പെൻഷൻ വിവരമറിഞ്ഞ മാധ്യമപ്രവർത്തകൻ വിളിപ്പപ്പോള് തനിണ്ടായ നാക്കുപിഴയില്‍ അനന്തകൃഷ്ണൻ ഖേദം പ്രകടിപ്പിച്ചു. ‘സസ്പെൻഷൻ വിവരമറിഞ്ഞ ഒരു മാധ്യമപ്രവർത്തകൻ എന്നെ വിളിച്ചപ്പോള്‍ ക്യാമ്ബില്‍ ധാരാളം പേർ മദ്യപിച്ചിരുന്നു എന്ന് പറഞ്ഞ എന്റെ ഭാഗത്ത് നിന്നുണ്ടായ നാക്ക് പിഴയില്‍ ഞാൻ നിർവ്യാജം ഖേദിക്കുന്നു. എന്നെ ഒറ്റുകാരനാക്കി സസ്പെൻഡ് ചെയ്തതിനുള്ള മാനസിക സംഘർഷമാണ് അത്തരം നാക്ക്പിഴ എന്നില്‍ നിന്നുണ്ടാവുന്നതിനിടയാക്കിയത്.’
സസ്പെൻഷൻ അറിയിപ്പില്‍ പറഞ്ഞിരിക്കുന്നതും ‘വാർത്ത ചോർത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതുകൊണ്ടാണ് നടപടി’ എന്നാണ് എന്താണ് ആ തെളിവുകള്‍ എന്ന് കുറഞ്ഞ പക്ഷം എന്നെയെങ്കിലും ബോധ്യപ്പെടുത്താനുള്ള മര്യാദ സംസ്ഥാന പ്രസിഡന്റ് കാണിക്കണം. ഈ രാജ്യത്ത് ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകന് ഞാൻ ക്യാമ്ബില്‍ നടന്ന വിവരങ്ങള്‍ കൈമാറി എന്ന് സംസ്ഥാന പ്രസിഡന്റിന് തെളിയിക്കാൻ കഴിഞ്ഞാല്‍ ഞാൻ എന്റെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം’,അലോഷ്യസ് സേവ്യറെ അനന്തകൃഷ്ണൻ പോസ്റ്റില്‍ വെല്ലുവിളിച്ചു.
അനന്തകൃഷ്ണന്റെ പോസ്റ്റിന്റെ പൂർണരൂപം:
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എൻ.എസ്.യു.ഐ നേതൃത്വം സസ്പെൻഡ് ചെയ്ത വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. തിരുവനന്തപുരത്ത് നടന്ന തെക്കൻ മേഖല ക്യാമ്ബില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് വാർത്ത ചോർത്തി എന്നതാണ് എനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. ഇത്രയും കാലത്തെ സംഘടനാ പ്രവർത്തന കാലത്തിനിടക്ക് നാളിതുവരെ ഏതെങ്കിലും മാധ്യമപ്രവർത്തകർക്കോ, പൊലീസിനോ, എതിർ സംഘടനക്കോ സ്വന്തം പ്രസ്ഥാനത്തെ ഒറ്റികൊടുത്ത ചരിത്രം എനിക്കില്ല.
പ്രസ്തുത സംഭവങ്ങള്‍ക്ക് ശേഷം ക്യാമ്ബ് ഹാളില്‍ തന്നെ സംസ്ഥാന കമ്മിറ്റി കൂടിയിരുന്നു. അതില്‍ ഞങ്ങള്‍ എല്ലാ ഭാരവാഹികളുടെയും ഫോണ്‍ സംസ്ഥാന പ്രസിഡന്റ് പരിശോധിച്ചിരുന്നു അതില്‍ നിന്ന് കേള് ലിസ്റ്റ്, വാട്സാപ്പ്, ഫോട്ടോ, വീഡിയോ എന്നിവ പരിശോധിച്ചു. അതില്‍ ഒരാളില്‍ നിന്നും യാതൊന്നും കണ്ടെത്താനായില്ല. എന്നാല്‍ സംഭവം നടക്കുന്ന സമയം വീഡിയോ എടുത്തിരുന്ന ചിലരില്‍ നിന്ന് സംസ്ഥാന ഭാരവാഹികള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്തിരുന്നു. പിറ്റേ ദിവസം രാവിലെ പല ചാനലുകളിലും വീഡിയോ സഹിതം വാർത്തകള്‍ പുറത്ത് വന്നത് ശ്രദ്ധയില്‍പ്പെട്ടു.
അന്നേദിവസം രാവിലെ എന്നെ വിളിച്ചിരുന്ന കെപിസിസി മുൻ ഭാരവാഹിയോട് മാത്രം അവിടെ ചെറിയ വഴക്ക് നടന്നുവെന്നും ഒരാള്‍ ഹോസ്പിറ്റലില്‍ ഉണ്ടെന്നും അയാളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു.അല്ലാതെ ഒരു വിവരവും ആർക്കും കൈമാറിയിട്ടില്ല അതിനു ശേഷം 8 മണിക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ രണ്ട് മാധ്യമപ്രവർത്തകർ എന്നെ വിളിച്ചിരുന്നു. ‘ഞാൻ ആ സമയം ക്യാമ്ബില്‍ ഇല്ലായിരുന്നെന്നും അവിടെ അങ്ങനെ ഒരു സംഭവവും നടന്നില്ല’ എന്നും ഞാൻ അവരോട് പറഞ്ഞു.
പിന്നീട് ക്യാമ്ബില്‍ വെച്ച് സംസ്ഥാന പ്രസിഡന്റിനോട് എന്നെ വിളിച്ച മാധ്യമപ്രവർത്തകരുടെ പേരുകളും ഞാൻ നേരിട്ട് പറഞ്ഞിരുന്നു. അതിന് ശേഷം ഉച്ചയോട് കൂടിയാണ് ഞാനടക്കമുള്ളവരാണ് വാർത്ത ചോർത്തി നല്‍കിയതെന്ന ഒരു പ്രചരണം ചില സംസ്ഥാന ഭാരവാഹികള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഏകദേശം ഈ സമയം ആണ് ആലപ്പുഴയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹിക്ക് അദ്ദേഹത്തിന്റെ സുഹൃത്തായ ഏഷ്യനെറ്റ് റിപ്പോർട്ടർ അദ്ദേഹത്തിന് ലഭിച്ച വാട്സാപ്പ് സന്ദേശം ആരാണ് അയച്ചതെന്ന് കാണിച്ചു എന്നും തിരുവനന്തപുരത്തിന് പുറത്തുള്ള ഒരു ജില്ലാ ഭാരവാഹിയുടെ വാട്സാപ്പ് സന്ദേശമാണ് വെളിവാക്കിയത് എന്നും അറിഞ്ഞു.
ഈ വിവരം അറിഞ്ഞ ഞാൻ എനിക്കെതിരെയുള്ള ആസൂത്രിത പ്രചരണം അവസാനിച്ചു എന്ന് കരുതി ഇരിക്കുമ്ബോഴാണ് പിറ്റേന്ന് എന്നെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള നടപടി വരുന്നത്. ഇത് സംസ്ഥാന പ്രസിഡന്റിന്റെ ക്യാമ്ബ് നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ച മറക്കാനും കമ്മിറ്റികളില്‍ സംസ്ഥാന പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകളും വീഴ്ചകളും ക്രമക്കേടുകളും ഉള്‍പ്പടെ ചൂണ്ടികാണിക്കുന്നതിലുള്ള പ്രതികാരനടപടിയുമാണെന്ന് എനിക്ക് ബോധ്യം വന്നത്.
സസ്പെൻഷൻ വിവരമറിഞ്ഞ ഒരു മാധ്യമപ്രവർത്തകൻ എന്നെ വിളിച്ചപ്പോള്‍ ക്യാമ്ബില്‍ ധാരാളം പേർ മദ്യപിച്ചിരുന്നു എന്ന് പറഞ്ഞ എന്റെ ഭാഗത്ത് നിന്നുണ്ടായ നാക്ക് പിഴയില്‍ ഞാൻ നിർവ്യാജം ഖേദിക്കുന്നു. എന്നെ ഒറ്റുകാരനാക്കി സസ്പെൻഡ് ചെയ്തതിനുള്ള മാനസിക സംഘർഷമാണ് അത്തരം നാക്ക്പിഴ എന്നില്‍ നിന്നുണ്ടാവുന്നതിനിടയാക്കിയത്.
സസ്പെൻഷൻ അറിയിപ്പില്‍ പറഞ്ഞിരിക്കുന്നതും ‘വാർത്ത ചോർത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതുകൊണ്ടാണ് നടപടി’ എന്നാണ് എന്താണ് ആ തെളിവുകള്‍ എന്ന് കുറഞ്ഞ പക്ഷം എന്നെയെങ്കിലും ബോധ്യപ്പെടുത്താനുള്ള മര്യാദ സംസ്ഥാന പ്രസിഡന്റ് കാണിക്കണം. ഈ രാജ്യത്ത് ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകന് ഞാൻ ക്യാമ്ബില്‍ നടന്ന വിവരങ്ങള്‍ കൈമാറി എന്ന് സംസ്ഥാന പ്രസിഡന്റിന് തെളിയിക്കാൻ കഴിഞ്ഞാല്‍ ഞാൻ എന്റെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം.
മറിച്ചാണങ്കില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർന് എന്ത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കണം. ഒറ്റപ്പെട്ട ചിലർ ഉണ്ടാക്കിയ സംഘർഷം എല്ലാ തരത്തിലും സംഘടനയ്ക്ക് കളങ്കം ഉണ്ടാക്കിയിരുന്നു അതിന് പിന്നാലെ ഉണ്ടായ പ്രതികാര നടപടിയുടെ വിഷമത്തില്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായ നാക്കുപിഴയും പല തരത്തിലുള്ള പ്രയാസങ്ങള്‍ക്ക് കാരണമായിട്ടുണ്ടന്നറിയാം അതിന് കെ.എസ്.യു പ്രവർത്തകരോട് ഒരിക്കല്‍ക്കൂടി മാപ്പ് ചോദിക്കുന്നു.
അലോഷ്യസ് സേവ്യർ പ്രതികാരപൂർവം പെരുമാറിയെന്നാണ് സസ്പെൻഷനിലായ സുധാകര പക്ഷക്കാരനായ കെഎസ് യു സംസ്ഥാന ജനറല്‍സെക്രട്ടറി ആരോപിക്കുന്നത്. ക്യാംപ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെപിസിസി അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഉയർത്തിക്കാട്ടിയാവും അച്ചടക്കനടപടിക്ക് എൻഎസ്യുവിനോട് കെപിസിസി അധ്യക്ഷൻ ശുപാർശ ചെയ്യുക. എന്നാല്‍ തന്റെ അനുയായിയായ സംസ്ഥാന അധ്യക്ഷനെ സംരക്ഷിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ.
സംഘടനാവിരുദ്ധ പ്രവർത്തനത്തിനാണ് അനന്തകൃഷ്ണനും ആഞ്ചലോ ജോർജിനുമെതിരെ നടപടി. മേഖലാ ക്യാമ്ബിനെതിരെ വ്യാജവാർത്ത പ്രചരിപ്പിക്കാൻ സഹായിച്ചെന്നും മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയെന്നുമാണ് ഇവർക്ക് രണ്ടുപേർക്കും നല്കിയ നോട്ടീസിലുള്ളത്. ഇവരുടെ പ്രവർത്തനം സംസ്ഥാന കമ്മിറ്റിയെ അപകീർത്തിപ്പെടുത്തിയെന്നും എൻ എസ് യു ഐ ദേശീയ സെക്രട്ടറി ബിനു സമ്ബത്ത് കുമാർ അറിയിച്ചു. ഈ രണ്ടു പേരും സുധാകരന്റെ വിശ്വസ്തരാണ്. സംഭവത്തില്‍ കെപിസിസി അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് കെ എസ് യു നേതൃത്വത്തിന് എതിരെയായിരുന്നു. കെപിസിസി നേതൃത്വത്തോട് സംഭവിച്ചത് പറഞ്ഞവരെയാണ് എൻ എസ് യു നേതൃത്വത്തെ കൊണ്ട് പുറത്താക്കിയതെന്നാണ് ആരോപണം.
നെയ്യാർഡാമിലെ അടിയില്‍ കെപിസിസിയിലും ഇതോടെ ഭിന്നത രൂക്ഷമായി. വിഡി സതീശനെ അനുകൂലിക്കുന്ന കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കെസി വേണുഗോപാലിന്റേയും ഇടപെടലുണ്ട്. ഈ ഹൈക്കമാൻഡ് സ്വാധീനത്തിലാണ് സുധാകരനൊപ്പം ഉള്ളവർക്കെതിരെ അതിവേഗ നടപടികള്‍ എടുക്കുന്നത്. ഇതിനൊപ്പം അടിയുണ്ടാക്കിയവർക്കെതിരേയും നടപടി എടുത്തു. ക്യാമ്ബില്‍ അനാവശ്യ കലഹമുണ്ടാക്കിയെന്നാണ് അല്‍ അമീൻ അഷറഫിനെതിരേയും ജെറിൻ ആര്യനാടിനെതിരേയുമുള്ള ആരോപണം. അന്വേഷണവിധേയമായാണ് ഇരുവർക്കും സസ്പെൻഷൻ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനാതല അന്വേഷണം നടത്തും. കെപിസിസിയുടെ അന്വേഷണ റിപ്പോർട്ടിനെ കെ എസ് യു അംഗീകരിക്കില്ലെന്ന് സാരം.
കെ എസ് യുവിനെതിരെ നടപടി എടുക്കാൻ കെപിസിസിക്ക് കഴിയില്ലെന്നാണ് അലോഷ്യസ് അനുകൂലികള്‍ ഉയർത്തുന്ന വാദം. കെ എസ് യു തികച്ചും സ്വതന്ത്ര സ്വഭാവമുള്ള വിദ്യാർത്ഥി സംഘടനയാണെന്നും പറയുന്നു. ഇതിനിടെയാണ് കെ എസ് യുവിന്റെ ദേശീയ ഘടകമായ എൻ എസ് യുവിന് കേരള ഘടകം അടിയെ കുറിച്ച് റിപ്പോർട്ട് നല്‍കിയത്. ക്യാമ്ബിലേക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കാതിരുന്നതില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നടപടിയില്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
തമ്മില്‍ത്തല്ലില്‍ കെ.എസ്.യു നേതൃത്വത്തെ കുറ്റപ്പെടുത്തി കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്യാമ്ബ് നടത്തിപ്പില്‍ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കെ.എസ്.യു നേതൃത്വത്തിലെ ഒരുവിഭാഗം, വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോർട്ടില്‍ കണ്ടെത്തലുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്യാമ്ബിലേക്ക് ക്ഷണിച്ചെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തെറ്റാണെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ക്ഷണിക്കാതിരുന്നത് വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടികളല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇതിന് പിന്നാലെയാണ് സുധാകരനെ അനുകൂലിക്കുന്നവർക്കെതിരെ നടപടി വന്നത്.
കഴിഞ്ഞ ദിവസം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന ക്യാമ്ബിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പരിക്കേറ്റ കെ എസ് യു പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്, നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വാട്സാപ്പ് ഗ്രൂപ്പിലെ തർക്കങ്ങളെ തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു കെ എസ് യു നേതൃത്വത്തിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]