
വ്യത്യസ്ത ഇടങ്ങളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന ; പരിശോധനയില്‍ കണ്ടെത്തിയത് 18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ.യും പതിനഞ്ച് എക്സ്റ്റസി പില്‍സും : ഡോഗ് ട്രെയിനര്‍ എന്ന വ്യാജേന എറണാകുളം ടൗണില്‍ മുറിയെടുത്ത് അരവിന്ദും ആഷ്ലിയും നടത്തിവന്ന പദ്ധതി പൊളിഞ്ഞു
18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ.യും പതിനഞ്ച് എക്സ്റ്റസി പില്‍സും (1.246 ഗ്രാം) ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
കൊച്ചി: എറണാകുളത്ത് രാസ ലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയില്‍. ഇടുക്കി ഉപ്പുകണ്ടം സ്വദേശി അരവിന്ദ് (32 വയസ്സ് ), കാക്കനാട് സ്വദേശിയും ഇപ്പോള്‍ പള്ളിക്കര – പിണര്‍ മുണ്ടയില്‍ താമസിക്കുകയും ചെയ്യുന്ന അഷ്ലി (24 വയസ്സ്) എന്നിവരാണ് എറണാകുളം എക്സൈസ് ഇന്റലിജൻസിന്റെയും, സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്.
18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ.യും പതിനഞ്ച് എക്സ്റ്റസി പില്‍സും (1.246 ഗ്രാം) ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
പ്രതികള്‍ നഗരത്തില്‍ വ്യത്യസ്ത ഇടങ്ങളില്‍ മുറിയെടുത്ത് താമസിച്ച് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വരുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. മൂന്നുമാസം മുന്‍പ് അരവിന്ദിന്റെ സുഹൃത്തിനെ എം.ഡി.എം.എ.യുമായി പിടികൂടിയിരുന്നു. പതിനാല് ലക്ഷം രൂപ വില വരുന്ന അരവിന്ദിന്റെ ആഡംബര ബൈക്കും അന്ന് പിടികൂടി. ഇതേത്തുടര്‍ന്ന് മുങ്ങിയ അരവിന്ദിനുവേണ്ടിയുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഇടപ്പള്ളിക്കടുത്ത് മരോട്ടിച്ചുവടിലെ അപ്പാര്‍ട്ട്മെന്റില്‍ അരവിന്ദും ആഷ്ലിയും താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരുടെ താമസസ്ഥലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]