
ചെന്നൈ: തമിഴ് നാട്ടില്‍ ഗവര്‍ണറുടെ പരിപാടിയില്‍ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കി പെരിയാര്‍ സര്‍വകലാശാല. സേലം പോലീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി എന്ന് സര്‍വകലാശാല അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു. ഗവര്‍ണര്‍ ആര് എന്‍ രവി പങ്കെടുക്കേണ്ട ബിരുദ ദാന ചടങ്ങ് നാളെയാണ് നടക്കുന്നത്. കറുപ്പിനൊപ്പം തന്നെ ഫോണ്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ എന്നാല്‍ സേലം പോലീസ് സംഭവം നിഷേധിച്ചിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളം പോലെതന്നെ തമിഴ്നാട്ടിലും ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ സ്ഥിരമാണ്. സെന്തില്‍ ബാലാജിയുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവും ഒടുവില്‍ നടന്ന തര്‍ക്കം. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു.
വകുപ്പില്ലാ മന്ത്രിയായി തുടരാനായിരുന്നു നീക്കം. ഈ തീരുമാനത്തെ ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നിലപാടിനെ തള്ളി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നേരത്തേ കേരളത്തിലും കറുപ്പ് വസ്ത്രം വിവാദമായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]