കോയമ്പത്തൂര്‍> സ്ഥലം വില്ക്കാനെന്നപേരില് കോയമ്പത്തൂരില്‍ സുനില്‍ഗോപി പണംതട്ടിയത് സഹോദരന് സുരേഷ് ഗോപിയുടെ പേര് ഉപയോഗിച്ചാണെന്ന് പരാതിക്കാരന്. പ്രശസ്തമായ കുടുംബമായതിനാല്‍ വഞ്ചിക്കില്ല എന്ന് വിശ്വസിച്ചാണ് പണം കൈമാറിയതെന്ന് തടാകം റോഡിലുള്ള ഗ്രീന്‍ പ്രോപര്‍ട്ടി പാര്‍ട്ണര്‍ എസ് രാജന് പറഞ്ഞു 72 ലക്ഷം രൂപ സുനില്ഗോപിക്കും 17 ലക്ഷം രൂപ സുഹൃത്ത് റീനയ്ക്കും എട്ട് ലക്ഷം രൂപ റീനയുടെ ഭര്‍ത്താവ് ശിവദാസനുമാണ് നല്‍കിയത്.
സുനില്‍ഗോപി പറഞ്ഞിട്ടാണ് ഇവര്‍ക്കും തുക നല്‍കിയത്. മൂന്ന് മാസം മുമ്പാണ് ഇടപാട് നടന്നത്.
നവക്കരയിലുള്ള ഒമ്പത് ഏക്കര്‍ സ്ഥലത്തില്‍ 4.52 ഏക്കര്‍ സ്ഥലം ഗ്രീന്പ്രാപ്പര്ട്ടിക്ക് വില്‍ക്കാനാണ് കരാറായത്. സ്ഥലത്തിന്റെ ചില അവകാശതര്ക്കമുള്ളതിനാല് അവര്‍ക്ക് തുക നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍കൂര്‍ പണം നല്‍കിയത്.
എന്നാല്‍ വീണ്ടും ഒരു കോടി രൂപ അവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. ഇതൊടെയാണ് കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
എല്ലാ ഇടപാടും ബാങ്ക് വഴിയായതിനാല്‍ രേഖകളുമുണ്ട്. ഗ്രീന്‍ പ്രോപ്പര്‍ട്ടീസ് പാര്‍ട്ണര്‍ ഗിരിധരനാണ് ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയത്.
സുനില്‍ഗോപി ഇപ്പോള്‍ കോയമ്പത്തൂര്‍ ജയിലലാണ്. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]