
നൈറ്റ് ഡ്രൈവ് എന്ന പേരില്‍ കറങ്ങുന്നവരുടെ ലക്ഷ്യം മയക്കുമരുന്ന് കച്ചവടമെന്ന് പോലീസ്. ഓപ്പറേഷന് കണ്ണൂര്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായുള്ള പരിശോധനക്കിടയില്‍ പിടികൂടിയത് 1000 ലിറ്റര്‍ സ്പിരിറ്റും മയക്കുമരുന്നും. ശ്രീപുരം സ്കൂള്‍ സമീപം പോലീസ് പരിശോധന കണ്ടു വാഹനം റിവേഴ്സ് എടുത്തു രക്ഷപെടാന്‍ ശ്രമിച്ച കര്‍ണാടക രെജിസ്ട്രേഷന് ഇന്നോവ കാറില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത് . 35ലിറ്റര്‍ കൊള്ളാവുന്ന 28 കാനിലായിട്ടാണ് സ്പിരിറ്റ് കടത്തിയിരുന്നത്. ഡ്രൈവര്‍ ഓടി രക്ഷപെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ണൂര്‍ നഗരത്തില്‍ സ്പിരിറ്റ് പിടികൂടിയിരിക്കുന്നത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് സംഘത്തിനായി വലവിരിച്ചു കാത്തു നില്ക്കുന്ന പോലീസിന്റെ മുന്നിലാണ് സ്പിരിറ്റ് കടത്ത് സംഘം പെട്ടത്. ആരാണ് സ്പിരിറ്റ് കടത്തിന് പിന്നില്‍ എന്നു കണ്ടെത്തനായി അന്വേഷണം ശക്തമാക്കിട്ടുണ്ട്.
അതേ സമയം രഹസ്യ വിവരം ലഭിച്ചതിനുസരിച്ചുള്ള അന്വേഷണത്തില്‍ മയക്കുമരുന്ന് സംഘവും പിടിയിലായി. കോളവല്ലൂര്‍ തുവാക്കുന്നു സ്വദേശികളായ അജിനാസ്, അരുണ്‍, ഷാലിന്‍ എന്നിവരെയാണ് കാര്‍ സഹിതംകണ്ണൂര് ടൗണില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കാര്‍ നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ നൈറ്റ് ഡ്രെവിനിറങ്ങിയതാണെന്നാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ മൊഴിയില്‍ സംശയം തോന്നി നടത്തിയ പരിശോധനയിയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പോലീസ് തീരുമാനം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]