
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട് മാലത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിഷം കഴിച്ച നിലയിൽ. കൊല്ലപ്പെട്ട മാലം സ്വദേശിനി ജൂബിയുടെ ഭർത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയിൽ
കണ്ടെത്തിയത്. ഇയാളെ ചങ്ങനാശേരിയിലെ
സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷിനോയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയാണ് കൊല്ലപ്പെട്ട ജൂബി.വൈഫ് സ്വാപ്പിംഗിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു.
മാസങ്ങളോളം ഭര്‍ത്താവുമായി പിരിഞ്ഞ് മക്കളോടൊപ്പം മാലത്തുള്ള സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. എന്നാല്‍ പിണക്കം മാറി ഇവര്‍ അടുത്തിടെയാണ് വീണ്ടും അടുത്തത്. ഇതിനെ തുടര്‍ന്ന് ഇവര്‍ പതിനാലാം മൈലിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. എന്നാല്‍ വീണ്ടും വൈഫ് സ്വാപ്പിങ്ങിനായി നിര്‍ബന്ധിക്കുകയായിരുന്നു. ഇത് എതിര്‍ത്തതോടെ പകയായി. ഇതോടെ യുവതി മക്കളെയും കൂട്ടി മാലത്തുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മാലത്തെ വീട്ടിലെത്തിയ പ്രതി കയ്യില്‍ കരുതിയ ആയുധവുമായി യുവതുയെ അക്രമിക്കുകയായിരുന്നു. വീടിന്റെ കതക് ചവിട്ടിത്തുറന്ന ഇയാള്‍ യുവതിയുടെ കഴുത്തിലും ശരീരത്തിലുമായി വെട്ടി പരിക്കേല്‍പ്പിച്ചു.
അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. യുവതിയുടെ മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തായിരുന്നു. പോലീസ് എത്തി യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആക്രമണത്തിന് പിന്നില്‍ ഭര്‍ത്താവ് തന്നെയാണ് എന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകിയിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കിയതിനിടയിലാണ് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]