സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് പുതുപ്പള്ളി. അതേസമയം ഇടത് മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ പിതാവിന്റെ പ്രായത്തെ സംബന്ധിച്ചുള്ള അധിക്ഷേപങ്ങള്‍ക്കും ജെയ്കിന്റെ സ്വത്തിനെ സംബന്ധിച്ചുള്ള ആരോപണങ്ങളോടും പ്രതികരിച്ച് സഹോദരൻ തോമസ് സി തോമസ് രംഗത്തെത്തിയിരിക്കുകയാണ്.
ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജയ്ക്ക് ഉള്‍പ്പടെ പറഞ്ഞതെന്നും പക്ഷെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ മിണ്ടാതിരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് സഹോദരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.
പിതാവിന്റെ പ്രായത്തെ സംബന്ധിച്ചുള്ള അധിക്ഷേപങ്ങള്‍ക്കും ജെയ്കിന്റെ സ്വത്തിനെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെയും സംശയങ്ങള്‍ തീര്‍ക്കുന്നതിനായാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജെയ്കിന്റെ സഹോദരന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
പ്രിയരേ
ഞാൻ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനോ പ്രചാരകനോ അല്ല. എല്ലാ രാഷ്ട്രീയത്തില്‍ പെട്ട ആളുകളെയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു ദൈവവിശ്വാസിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ സഹോദരനും പുതുപ്പള്ളി മണ്ഡലത്തിലെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയുമായ ജയ്ക്ക് സി തോമസിനെ വ്യക്തിപരമയി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ കാണാനിടയായി. ജയ്ക്ക് അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജയ്ക്ക് ഉള്‍പ്പടെ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ മിണ്ടാതിരിക്കാനായില്ല. എല്ലാവരുടെയും സംശയങ്ങള്‍ തീര്‍ക്കുന്നതിനായി ചില കാര്യങ്ങള്‍ പങ്കു വയ്ക്കുകയാണ്.
1. ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച് ?
ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ പിതാവിന് ഇപ്പോള്‍ 100 വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു. 2011-ല്‍ അദ്ദേഹം മരിക്കുമ്പോള്‍ 89 വയസ്സയിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് വളരെ വൈകി ആണ്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ മെത്രപ്പോലീത്ത ആയിരുന്ന പെരുമ്പള്ളി തിരുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ വിവാഹത്തിന് നിർബന്ധിച്ചതും അതിനു മുൻകൈ എടുത്തതും തിരുമേനിയാണ്. ഫാ ഗീവർഗീസ് ചട്ടത്തില്‍ അച്ഛന്റെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തില്‍ തിരുമേനി പങ്കെടുത്തില്ലെങ്കിലും പിന്നീട് എന്റെ മാമോദിസ നടത്തിയത് അദ്ദേഹമായിരുന്നു. എന്റെ പിതാവിന്റെ വാർധക്യ കാലത്ത് ഉണ്ടായ മക്കളാണു ഞങ്ങള്‍ രണ്ടു പേരും.
2. ജെയ്ക്കിന്റെ സ്വത്തിനെ സംബന്ധിച്ച്
എന്റെ പിതാവിന്റെ മാതാവും പിതാവും അവരുടെ അയ്മനത്തെ വീട് വിറ്റു 1930-കളില്‍ മണര്‍കാട് എത്തി സ്ഥലം വാങ്ങി. അന്ന് വാങ്ങിയ സ്ഥലത്തിന് മുന്നിലൂടെ കെ കെ റോഡ് വന്നത് പിന്നെയാണ്. സ്വാതന്ത്ര്യത്തിനു മുനപ് അദ്ദേഹം കോട്ടയം ചന്തയില്‍ ബിസിനസ് ആരംഭിച്ചു. പിന്നീട് ഇവിടെ മണർകാട്ട് സ്വന്തമായി ചെരുപ്പു കമ്പനിയും തുടങ്ങി. പിന്നീട് 2005-ല്‍ അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ബിസിനസ് അവസാനിപ്പിച്ചു. അന്ന് ഞങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. പിന്നീട് ഞാൻ 2010-ല്‍ അടച്ചു പോയ കട തുറന്നു നടത്താന്‍ ആരംഭിച്ചു. ജയ്ക്ക് പിന്നീടാണ് സജീവ രാഷ്ട്രീയ പ്രവര്ത്തകൻ ആകുന്നത്. 2019-ല്‍ ജയ്ക്കും വിവാഹിതനായ ശേഷം ഞാൻ മണര്‍കാട്ടെ ഞങ്ങളുടെ സ്ഥലത്തു തറവടിന്റെ മുന്നിലായി ബാങ്ക് ലോണ്‍ എടുത്തു വീട് വച്ച് മാറി. അതിനു മുൻപ് തന്നെ പിതാവിന്റെ സ്വത്ത് രണ്ടു മക്കള്‍ക്കുമായി ‘അമ്മ പകുത്തു തന്നു. ഇപ്പോള്‍ അമ്മയും ജയ്ക്കും ഗീതുവും തറവാടിലും ഞാനും കുടുംബവും ഞങ്ങളുടെ വീട്ടിലും ഒരേ മനസ്സൊടെ ഒരുമയൊടെ ജീവിക്കുന്നു. ഹൈ വെ സൈഡില്‍ ഇരിക്കുന്ന ഭൂമിക്കു വിലകൂടുക സ്വാഭാവികം ആണ്. ഇതൊക്കെ ഈ നാട്ടിലെ കോണ്ഗ്രെസ്സുകാര് ഉള്‍പ്പടെ ഉള്ളവര്‍ക്ക് അറിയാവുന്ന കര്യവുമാണ്. നിങ്ങള്‍ക്കു ആര്കെങ്കിലും ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ ഞാൻ നല്‍കാം.
ജയിക്കിനെ നിങ്ങള്‍ക്കു വിമര്‍ശിക്കാം എതിര്‍ക്കാം. പക്ഷെ ഞങ്ങളുടെ പിതാവിനെ വെറുതെ വിടുക. സോഷ്യല്‍ മീഡിയയില്‍ ഇല്ലെങ്കിലും ഞങ്ങളുടെ അമ്മയും ഇതൊക്കെ അറിയുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്. എഴുതാനും വായിക്കാനും അറിയില്ലയിരുന്നെങ്കിലും ഞങ്ങളുടെ അച്ച പറഞ്ഞു തന്ന ഒരു കാര്യമുണ്ട്. ഒരിക്കലും കള്ളത്തരം കാണിക്കരുതെന്നു. ചിറയില്‍ തോമസിന്റെ മക്കള്‍ അങ്ങനെ കള്ളത്തരം ചെയ്യുന്നവരാണെന്നു ഇന്നാട്ടുകാര് ഒരിക്കലും പറയില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുമുണ്ട്.
4 മാസം മുൻപ് നടന്ന എന്റെ മൂന്നാമത്തെ കുഞ്ഞിന്റെ മാമ്മോദിസായ്കു ഞങ്ങള്‍ ഒന്നിച്ചെടുത്ത ചിത്രം
The post ജെയ്ക്കിനെ നിങ്ങള്‍ക്കു വിമര്‍ശിക്കാം.. എതിര്‍ക്കാം… പക്ഷെ ഞങ്ങളുടെ പിതാവിനെ വെറുതെ വിടുക !!! ; സോഷ്യല്‍ മീഡിയയില്‍ ഇല്ലെങ്കിലും ഞങ്ങളുടെ അമ്മയും ഇതൊക്കെ അറിയുകയും അതിൽ വേദനിക്കുകയും ചെയ്യുന്നു; ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്ന് ജയ്ക്ക് ഉള്‍പ്പടെ പറഞ്ഞു ; പിതാവിന്റെ പ്രായം, ജെയ്കിന്റെ സ്വത്ത് ഇത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജെയ്കിന്റെ സഹോദരന് രംഗത്ത് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]