
കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര് ഇ.ഡി അന്വേഷണം ആരംഭിക്കാന്‍ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു.
സ്വന്തം ലേഖകൻ
തമിഴ്നാട്: കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര് ഇ.ഡി അന്വേഷണം ആരംഭിക്കാന്‍ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു.
തമിഴ്നാട് എക്സൈസ്, വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജിക്ക് എതിരായ കേസുകളില്‍ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതിയുടെ നിരിക്ഷണം.സെന്തില്‍ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവില്‍ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്നാണ് കേസ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) മന്ത്രിക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും തുടര്‍ന്ന് രജിസ്ടര്‍ ചെയ്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]