
തിരുവനന്തപുരം ∙
യില്‍ പോര് മുറുകുന്നു. സസ്പെന്‍ഷനിലുള്ള റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ ഓഫിസില്‍ പ്രവേശിക്കുന്നതു വൈസ് ചാന്‍സലര്‍ ഡോ.
മോഹനനന്‍ കുന്നുമ്മല്‍ വിലക്കിയതോടെയാണ് വിഷയം ചൂടു പിടിച്ചിരിക്കുന്നത്. വലിയ പൊലീസ് വിന്യാസമാണ് സർവകലാശാല ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും വിസിക്കെതിരെ സര്‍വകലാശാലയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.
ഡോ.അനില്‍കുമാര്‍ ഓഫിസില്‍ പ്രവേശിക്കുന്നത് തടയാന്‍ റജിസ്ട്രാറുടെ മുറിക്ക് പ്രത്യേക സംരക്ഷണം ഒരുക്കണമെന്നാണ് വിസി സുരക്ഷാ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിരിക്കുന്നത്. റജിസ്ട്രാറുടെ ചുമതല ജോയിന്റ് റജിസ്ട്രാര്‍ ഡോ.മിനി കാപ്പന് വിസി കൈമാറിയിട്ടുണ്ട്.
അതേസമയം റജിസ്ട്രാറെ തടയാന്‍ കഴിയില്ലെന്നും വിസി കോടതിയെ വെല്ലുവിളിക്കുകയാണെന്നും സിന്‍ഡിക്കറ്റ് അംഗം ഷിജുഖാന് പറഞ്ഞു. റജിസ്ട്രാറുടെ സസ്പെന്ഷന് സിന്‍ഡിക്കറ്റ് റദ്ദാക്കിയെന്നും അതിനെ മറികടക്കാന്‍ വിസിക്ക് അധികാരമില്ലെന്നും ഷിജുഖാന് പറഞ്ഞു.
കഴിഞ്ഞ ദിവസം എസ്എഫ്ഐ പൊലീസിനെ നോക്കുകുത്തിയാക്കി ഏതാണ്ട് ഒന്നര മണിക്കൂറോളം സര്‍വകലാശാല ആസ്ഥാനം കയ്യടിക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ന് കനത്ത പൊലീസ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]