
ഒന്റാരിയോ: കാനഡയില്‍ മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ക്കുനേരെ കാറിടിച്ചുകയറ്റാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജന് അറസ്റ്റില്‍. ഒന്റാരിയോയിലെ മാര്‍ഖാമിലായിരുന്നു സംഭവം. 28കാരനായ ശരണ്‍ കരുണാകരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ ആറിന് ഡെനിസണ്‍ സ്ട്രീറ്റിലുള്ള ഇസ്ലാമിക് സൊസൈറ്റി ഓഫ് മാര്‍ഖാമിനു കീഴിലുള്ള പള്ളിയിലായിരുന്നു സംഭവം. പുലര്‍ച്ചെ ആറോടെയായിരുന്നു അക്രമി പള്ളിയുടെ പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് കാറിടിച്ച് കയറ്റി പള്ളിയിലെത്തിയവരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ വിശ്വാസികള്‍ക്കുനേരെ ഭീഷണി മുഴക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
കാനഡയില്‍ ജോലിക്കെത്തിയ ശരണ്‍ ടൊറന്റോയിലാണ് താമസിക്കുന്നത്. വിദ്വേഷ കുറ്റകൃത്യത്തിന് പോലീസ് കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യോര്‍ക്ക് റീജ്യനല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ഹേറ്റ് ക്രൈം വിഭാഗത്തിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. ഇയാള്‍ക്കെതിരെ അപകടകരമായി വാഹനമോടിക്കല്‍, ആയുധവുമായി ആക്രമിക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ശരണ്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. നാളെ ഒന്റാരിയോ സുപീരിയര്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]