
തിരുവനന്തപുരം ∙ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക
സംഭവിച്ച കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ. അരുണിന്റെ (44) അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകും.
അരുണിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്തത്. യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരുന്നു അരുൺ.
ജൂൺ 26നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയ നടത്തിയെങ്കിലും 14 ദിവസത്തെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിന് ഫലമുണ്ടായില്ല. ജൂലൈ 8 ന് രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിനു സന്നദ്ധരാവുകയായിരുന്നു.
അവയവദാനത്തിന് തയാറായ അരുണിന്റെ കുടുംബത്തിന് മന്ത്രി
നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
സംസ്കാരം ജൂലൈ 10ന് 3 മണിക്ക് കോട്ടയത്തെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: എസ്.ദേവി പ്രസാദ്.
മക്കൾ: ആദിത്യ നായർ, നിതാര നായർ. പിതാവ്: ജനാർദ്ദനൻ നായർ (എൻഎസ്എസ് കരയോഗം പ്രസിഡന്റ് തിരുവഞ്ചൂർ), മാതാവ്: രാധ (റിട്ട
അധ്യാപിക).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]