
ലഖ്നൗ: വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും കുഞ്ഞിനെ പ്രസവിക്കാത്തതിനെ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തിയതായി പരാതി
ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
സാലി ബീഗം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്്. കുട്ടികളുണ്ടാകത്തതിനെ തുടര്‍ന്ന് യുവതിയും ഭര്‍തൃവീട്ടകാരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി സാലിയുടെ സഹോദരന് പറഞ്ഞു. സംഭവ ദിവസവും ഇതേ ചൊല്ലി യുവതിയുമായി ഭര്‍തൃവീട്ടുകാര്‍ വഴക്കിട്ടിരുന്നു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെ സഹോദരി തന്നെ വിളിച്ചതായും. അവിടെയെത്തിയപ്പോള്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്ക് വീട്ടുകാര്‍ വിഷം നല്‍കിയെന്ന് സഹോദരി പറഞ്ഞതായി സഹോദരന് പറഞ്ഞു.
ഉടന്‍ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി സഹോദരന്റെ പരാതിയില്‍ പറയുന്നു. പ്രസവിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സഹോദരിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തുകയായിരുന്നെന്നും സഹോദരന് അരോപിക്കുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് നാല് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]