
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ എത്തിക്സ് കമ്മിറ്റി.
ഡോക്ടര്‍മാര്‍ക്ക് ക്ലീൻ ചിറ്റ് നല്കുമ്പോഴും, വൃക്ക എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാൻ ആശുപത്രി അധികൃര്‍ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം കമ്മിറ്റി പരിഗണിച്ചിട്ടില്ല. വൃക്ക സ്വീകരിക്കാൻ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ആംബുലൻസ് ഡ്രൈവര്‍മാര്‍ വൃക്കയുമായി ഓടിയത് വലിയ വിവാദമായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ വൃക്ക തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന 62 വയസ്സുകാരൻ സുരേഷിന് അനുയോജ്യമെന്ന് കണ്ടെത്തിയാണ് അവയമാറ്റത്തിന് ഒരുക്കം തുടങ്ങിയത്.
വൃക്കയുമായി ആംബുലൻസ് എത്തിയപ്പോള്‍ ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. ഓപ്പറേഷൻ തീയറ്റിന് മുന്നിലേക്ക് ആംബുലൻസ് ഡ്രൈവര്‍മാര്‍ ഓടിയടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. വൃക്ക സ്വീകരിച്ച സുരേഷ് അടുത്ത ദിവസം മരിച്ചതോടെ വിവാദം കത്തിപ്പടര്‍ന്നു.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ വീഴ്ച കണ്ടെത്തിയതിന് പിന്നാലെ യൂറോളജി വിഭാഗം മേധാവി ഡോ. എസ്. വാസുദേവൻ പോറ്റിയേയും, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോര്‍ജിനേയും സസ്പെന്റ് ചെയ്തു. ആരോഗ്യ വകുപ്പ് തന്നെ പ്രതിക്കൂട്ടിലായ സംഭവം പൊലീസ് കേസായി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]