
സ്വന്തം ലേഖകൻ
കൊച്ചി: രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനമൊഴിയാതെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്. തയ്യാറാകാതെ വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഡിസിസിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്കൊടുവിൽ രാജിവെച്ച് തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്. ഇന്ന് ഉച്ചയ്ക്ക് നഗരസഭാ ഓഫീസിലെത്തി അവര്‍ രാജിക്കത്ത് കൈമാറി.
ആദ്യത്തെ രണ്ടര വര്‍ഷം ഐ ഗ്രൂപ്പില്‍നിന്ന് അജിത തങ്കപ്പനും തുടര്‍ന്നുള്ള രണ്ടര വര്‍ഷം എ ഗ്രൂപ്പ് പ്രതിനിധിയായ രാധാമണി പിള്ളയും ചെയര്‍പേഴ്സണാകുമെന്നായിരുന്നു കരാര്‍. എന്നാല്‍, 27-ന് കാലാവധി അവസാനിച്ചിട്ടും അജിത സ്ഥാനമൊഴിഞ്ഞില്ല. ഡിസിസിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി.
രാധാമണി പിള്ള പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളാണെന്നും ചര്‍ച്ചയ്ക്ക് ശേഷമേ രാജിവെക്കൂ എന്നുമായിരുന്നു അജിതയുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും നിലപാട്. ഇതേത്തുടര്‍ന്നാണ് നേതൃത്വം ഇടപെട്ടത്. സ്വന്തം കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് അജിതയുടെ ശ്രമമെന്ന് രാധാമണി പിള്ള പറയുന്നു.
അതിനിടെ നഗരസഭയില്‍ യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ച് അവിശ്വാസത്തിന് ഒരുങ്ങിയിരിക്കുകയാണ്. 43 അംഗ കൗണ്‍സിലില്‍ 22 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 21 അംഗങ്ങളുള്ള യുഡിഎഫിനെയാണ് സ്വതന്ത്രര്‍ പിന്തുണച്ചിരുന്നത്. എന്നാല്‍, അഞ്ച് സ്വതന്ത്രര്‍ക്കും പുറത്തുനിന്ന് പിന്തുണ നല്‍കാമെന്ന് പ്രതിപക്ഷമായ എല്‍ഡിഎഫ് നിലപാടെടുത്തതോടെ കാര്യങ്ങള്‍ മാറി.
ചെയർമാൻ സ്ഥാനത്തേക്ക് ഓമന സാബുവിനെയാണ് എൽഡിഎഫും വിമതരും ചേർന്നു മത്സരിപ്പിക്കുക. വൈസ് ചെയർമാൻ സ്ഥാനം മൂന്നു വിമതർക്കു വീതംവച്ചു നൽകും. ആദ്യ 9 മാസം അബ്ദു ഷാന, അടുത്ത 9 മാസം ഇ.പി. കാദർകുഞ്ഞ്, ശേഷിക്കുന്ന കാലയളവു ഷാജി പ്ലാശേരി എന്നിങ്ങനെയാകും വീതംവയ്പ്. മറ്റൊരു വിമതനായ പി.സി. മനൂപ് പദവികളിൽ താൽപര്യമില്ലെന്ന് അറിയിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]