
അമേരിക്കന്‍ ടെക് കമ്ബനിയായ ഐബിഎം വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 7800 തസ്തികകള്‍ ഇല്ലാതാവും. പകരം ഈ ജോലികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തും.
ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ തന്നെയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് ഭാവിയില്‍ നിര്‍മിത ബുദ്ധിക്ക് കൈകാര്യം ചെയ്യാവുന്ന ജോലികളില്‍ ജീവനക്കാരെ നിയമിക്കില്ലന്ന് അരവിന്ദ് കൃഷ്ണ വ്യക്തമാക്കിയത്.
ആമസോണ്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്ബനികള്‍ എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിട്ട് പകരം എഐ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായും വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഐബിഎമ്മിന്റെയും നീക്കം. അതേസമയം ചെലവുകള്‍ പരിമിതപ്പെടുത്താന്‍ ഐബിഎം ഈ വര്‍ഷം ആദ്യം കടുത്ത നടപടികളും പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ കമ്ബനി ഏകദേശം 4,000 തൊഴിലാളികളെ പിരിച്ചുവിടുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്ബനിയുടെ എച്ച് ആര് ജോലികളില്‍ 30 ശതമാനം മാനവ വിഭവ ശേഷി എഐ-യും ഓട്ടോമേഷനും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്ബനിക്ക് ഈ മേഖലയില്‍ ഏദേശം 26,000 തൊഴിലാളികളുണ്ട്, അതിനാല്‍, വരും വര്‍ഷങ്ങളില്‍ ഏകദേശം 7,800 ജോലികള്‍ എഐയെ ഉപയോഗിച്ച് നടത്താനാവുമെന്നും കമ്ബനി കരുതുന്നു.
രണ്ട് ബിസിനസ് യൂണിറ്റുകള്‍ വിറ്റഴിക്കാനും വില്ക്കാനുമുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഐബിഎം ഈ വര്‍ഷം ആദ്യം പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. വര്‍ഷങ്ങളുടെ പാരമ്ബര്യമുള്ള ഐബിഎമ്മില്‍ 2020ലാണ് സിആഒ ആയി കൃഷ്ണ എത്തുന്നത്. 2024 അവസാനത്തോടെ പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളര്‍ ലാഭത്തിലേക്ക് കമ്ബനിയെ എത്തിക്കാനാണ് പുതിയ നീക്കങ്ങള്‍. നിലവില്‍ 2,60,000 ജീവനക്കാരാണ് ഐ.ബി.എമ്മിലുള്ളത്.
ലോകത്താകമാനം പല ഐടി കമ്ബനികളും എച്ച്ആര്‍ ജോലികള്‍ പലതും എഐക്കാണ് നല്കാന് പദ്ധതിയിടുന്നുണ്ട്. ജീവനക്കാരുടെ രേഖകള്‍ തയ്യാറാക്കുക, തൊഴില്‍ സ്ഥിരീകരണ കത്തുകള്‍ തയ്യാറാക്കുക എല്ലാം നിര്‍മിത ബുദ്ധിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍ എലോണ്‍ മസ്ക് അടക്കമുളളവര്‍ പുതിയ എഐ സാങ്കേതിക വിദ്യയെ അങ്ങനെ ഏറ്റെടുക്കാനും തയ്യാറല്ല. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ വരും വര്‍ഷങ്ങളില്‍ നിര്‍മിത ബുദ്ധി മൂലം 30 കോടി തൊഴിലുകള്‍ കുറയുമെന്ന് കരുതപ്പെടുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]