
സ്വന്തം ലേഖിക
കൊച്ചി: ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാൻ തോന്നിയപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടില്‍ വന്നാല്‍ കുറച്ച് കഞ്ഞി കിട്ടുമോയെന്ന്.
അങ്ങനെ അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് രാത്രി ഞാൻ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.
വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ അവിടുത്തെ ജോലിക്കാരിയാണ് വന്നത്. അവര്‍ എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവര്‍ വാതിലടച്ചു.
പിന്നെയവര്‍ വാതില്‍ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്തുനിന്ന് എന്നോട് പറഞ്ഞു. ഇവിടെയാരുമില്ല സര് പുറത്ത് പോയെന്ന്.
എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാൻ ലിഫ്റ്റില്‍ കയറിയപ്പോള്‍ അതില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു.
ഞാൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവര്‍ തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫ്ളോര്‍ എത്തിയപ്പോള്‍ തന്നെ അവര്‍ ഇറങ്ങിപ്പോയി. എനിക്ക് മനസിലായി അവരെന്നെ കണ്ട് പേടിച്ചെന്ന്. -ടി.ജി. രവി
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]